വാടക നൽകിയില്ല; 13 ദിവസമായ കുഞ്ഞുൾപ്പെട്ട കുടുംബത്തെ ഇറക്കിവിട്ടു‌
വാടക നൽകിയില്ല; 13 ദിവസമായ കുഞ്ഞുൾപ്പെട്ട കുടുംബത്തെ ഇറക്കിവിട്ടു‌
Saturday, July 21, 2018 2:08 AM IST
അന്പലപ്പുഴ: വാടക നൽകാത്തിനാൽ വീട്ടുടമ പതിമൂന്നു ദിവസം പ്രായമുള്ള കുഞ്ഞുൾപ്പെടുന്ന കുടുംബത്തെ വീട്ടിൽനിന്ന് ഇറക്കിവിട്ടെന്ന് ആക്ഷേപം. സാധനങ്ങൾ പോലും എടുക്കാനും വീട്ടുടമ സമ്മതിച്ചില്ലെന്നും പറയുന്നു.

മഴയത്ത് വേറെയെവിടെയും പോകാനില്ലാത്തതിനാൽ നാലു കുഞ്ഞുങ്ങളടങ്ങുന്ന കുടുംബം നാലു ദിവസം റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടി. അന്പലപ്പുഴയിലെ ഐഡിയൽ റിലീഫ്‌ വിംഗ് പ്രവർത്തകരായ റഷീദ്, ഷക്കീർ, സുനീർ എന്നിവരും ചൈൽഡ് ലൈൻ പ്രവർത്തകരും പിങ്ക് പോലീസും ചേർന്നാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് വെള്ളക്കിണറിനു സമീപമുള്ള കുടുംബശ്രീയുടെ താത്കാലിക ആശ്വാസ കേന്ദ്രമായ ‘സ്നേഹിത’യിലെത്തിച്ചു.

ആന്ധ്ര സ്വദേശികളായ ഖദീജ ഉമ്മയ്ക്കും അവരുടെ രണ്ടു പെണ്‍മക്കളായ മുബീനയ്ക്കും ഷാഹിനയ്ക്കും അവരുടെ നാലു കുഞ്ഞുങ്ങൾക്കുമാണ് ഈ ദുർഗതി. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞു പതിമൂന്നു ദിവസം മാത്രമായതിനാൽ ഷാഹിനയ്ക്കു രക്തസ്രാവവുമുണ്ട്. കഴിഞ്ഞ 20 വർഷമായി ആലപ്പുഴയിലെ വിവിധ വാടകവീടുകളിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇവരെ അഞ്ചു ദിവസം താമസിപ്പിക്കാനേ ‘സ്നേഹിത’യ്ക്കു കഴിയൂ.

അന്പലപ്പുഴ നീർക്കുന്നത്തെ പള്ളിക്കു സമീപമുള്ള ഒറ്റമുറിക്ക് വീട്ടുടമായ സ്ത്രീ മാസം 7500 രൂപ വാടകയാണ് ഈടാക്കിയിരുന്നതെന്നു മുബീന പറഞ്ഞു. മുബീനയുടെ ഭർത്താവ് ബാബു ആലപ്പുഴയിൽ പെയിന്‍റിംഗ് തൊഴിലാളിയാണ്. അയാളുടെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.


ഷാഹിനയുടെ പ്രസവത്തെത്തുടർന്ന് വാടക നൽകുന്നതിൽ രണ്ടാഴ്ച വീഴ്ച വരുത്തിയാതിനാലാണ് വീട്ടുടമ ഇറക്കിവിട്ടതത്രെ. കനത്ത മഴയായിരുന്നതിനാൽ ബാബുവിനു ജോലിയും ഇല്ലായിരുന്നു. കുടുംബത്തെ ‘സ്നേഹിത’യിലാക്കിയ ശേഷം ബാബു തൊഴിലന്വേഷിച്ചു പോയിരിക്കുകയാണ്.

ഖദീജയ്ക്ക് ഒരു കണ്ണിനും ചെവിക്കും തകരാറുണ്ട്. ഖദീജയുടെ ഭർത്താവ് വർഷങ്ങൾക്കു മുന്പ് മരിച്ചു. ഇരുപത്തിമൂന്നുകാരിയായ മുബീനയ്ക്കു മൂന്നുകുട്ടികളാണുള്ളത്. മൂത്ത കുട്ടി റിസ്‌വാന് മൂന്നര വയസും രണ്ടാമത്തെ കുട്ടി ആയിഷയ്ക്ക് ഒന്നര വയസും ഇളയകുട്ടി അബ്ദുൾ ജബ്ബാറിന് രണ്ടര മാസവുമാണ് പ്രായം.

ആന്ധ്രപ്രദേശിൽ ചിറ്റൂരാണ് ഇവരുടെ ജന്മസ്ഥലം. 22കാരിയായ ഷാഹിനയുടെ ഭർത്താവ് റിയാസ് ആന്ധ്രയിലാണ്. വിവരം റിയാസിനെ അറിയിച്ചിട്ടില്ലെന്നും ഷാഹിന പറയുന്നു. തിരികെ ആന്ധ്രയിലേക്കുതന്നെ പോകാനാണു കുടുംബം ആഗ്രഹിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.