പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചെന്നു ചെന്നിത്തല
പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചെന്നു ചെന്നിത്തല
Saturday, July 21, 2018 1:40 AM IST
തിരുവനന്തപുരം: കേരളത്തിന്‍റെ കാതലായ ആവശ്യം ഉന്നയിക്കുന്നതിനെത്തിയ സർവകക്ഷി സംഘത്തിന് മുന്നിൽ രാഷ്‌ട്രീയം കളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തിൽ മറ്റൊരു പ്രധാനമന്ത്രിയും ഇങ്ങനെ സംസ്ഥാനത്തെ അപമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ പാർട്ടിയായ ബിജെപിയുടെ പ്രതിനിധി ഉൾപ്പെടെ എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും പ്രതിനിധികൾ സംഘത്തിൽ ഉണ്ടായിരുന്നു. അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയാണ്. അദ്ദേഹം കൂടി ഉൾപ്പെട്ട കേന്ദ്രമന്ത്രിസഭയ്ക്ക് മുന്നിലേക്കാണ് പരാതിയുമായി സർവകക്ഷി സംഘമെത്തിയത്. ആ നിലയ്ക്ക് മന്ത്രിയായ കണ്ണന്താനത്തെ സംഘത്തിൽ ഉൾപ്പെടുത്തുന്നതെങ്ങനെ?

കേരളത്തിൽ നിന്നു സംഘമെത്തുന്പോൾ മറുപടിക്കായി കണ്ണന്താനത്തെ വിളിക്കേണ്ടിയിരുന്നത് പ്രധാനമന്ത്രിയായിരുന്നു. അതിന് പകരം സർവകക്ഷി യോഗത്തിനു ശേഷം പ്രധാനമന്ത്രി കണ്ണന്താനവുമായി ചർച്ച നടത്തിയതും സർവകക്ഷി സംഘത്തിന് നൽകാത്ത ഉറപ്പുകൾ നൽകിയതും കണ്ണന്താനം അത് വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചതും തരംതാണ രാഷ്‌ട്രീയക്കളിയായിപ്പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.