മയക്കുമരുന്ന് കേസുകളുടെ അന്വേഷണം വൈകുന്നത് നാണക്കേടെന്നു കോടതി
മയക്കുമരുന്ന് കേസുകളുടെ അന്വേഷണം വൈകുന്നത് നാണക്കേടെന്നു കോടതി
Saturday, July 21, 2018 1:31 AM IST
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും വൈകുന്നത് നാണക്കേടാണെന്നു ഹൈക്കോടതി. ഒരു കിലോ ബ്രൗണ്‍ഷുഗറുമായി ഇക്കഴിഞ്ഞ ജനുവരി 15 ന് പിടിയിലായ റയീസ് മുഹമ്മദ് നൽകിയ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ വിമർശനം.

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ പിടികൂടുന്ന ലഹരിവസ്തുക്കൾ പരിശോധന നടത്തി സമയബന്ധിതമായി റിപ്പോർട്ട് നൽകാൻ വേണ്ടത്ര ലാബുകൾ സജ്ജമാക്കാത്തതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കോടതി വിമർശിച്ചു. മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും മതിയായ ലാബുകൾ ഇല്ലെന്ന കാരണത്താൽ വൈകുന്നത് ജുഡീഷറിക്കാകെ നാണക്കേടാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

കോടതിക്ക് സമൂഹത്തിന്‍റേയും രാജ്യത്തിന്‍റേയും താല്പര്യങ്ങൾക്കൊപ്പം പൗരസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതുണ്ട്. ലാബുകളുടെ നവീകരണവും വേണ്ടത്ര സ്റ്റാഫുകളുടെ നിയമനവും അനിവാര്യമാണെന്ന് സുപ്രീം കോടതി അഞ്ചു കൊല്ലം മുന്പ് പറഞ്ഞതാണ്. ഒരു മാറ്റവുമുണ്ടായില്ല. ദക്ഷിണേന്ത്യയിൽ സെൻട്രൽ ഫോറൻസിക് സയന്‍റിഫിക് ലാബില്ല. മയക്കുമരുന്നു കേസുകൾ വൻതോതിൽ വർധിച്ച സാഹചര്യത്തിൽ നിലവിലെ സ്ഥിതി ലാഘവത്തോടെ കാണാനാവില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

ഹർജി പരിഗണിക്കവെ, ആറ് മാസത്തിലേറെയായി കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നൽകുന്നതിനെ പോലീസ് എതിർത്തു. ഇയാളിൽ നിന്ന് പിടികൂടിയ ലഹരിവസ്തു പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്ന് റിപ്പോർട്ട് ലഭ്യമാക്കാൻ നിർദേശിച്ച് ഹർജി ഈ മാസം 26 ലേക്കു മാറ്റി.


കേസ് പരിഗണിക്കവെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തെ തുടർന്ന് റിപ്പോർട്ട് വേഗം ലഭ്യമാക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. മയക്കുമരുന്ന് കേസുകളിൽ പലപ്പോഴും പരിശോധനാഫലം വളരെ വൈകുന്നതായി കോടതി ചൂണ്ടിക്കാട്ടി. പല കേസുകളിലും അഞ്ചും ആറും മാസം കഴിഞ്ഞ് പിടികൂടിയത് ലഹരിമരുന്നല്ലെന്ന റിപ്പോർട്ട് വരും. അപ്പോഴും പ്രതികൾ കസ്റ്റഡിയിലായിരിക്കും. ഈ സ്ഥിതി തുടരാനാവില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.

ന്യൂ ജനറേഷൻ ലഹരിമരുന്ന് പരിശോധിക്കാൻ അത്യാധുനിക ഉപകരണങ്ങളും സ്റ്റാഫുമില്ലാത്തത് മയക്കുമരുന്ന് കേസുകളിലെ നടപടികളെ പ്രതികൂലമായി ബാധിക്കുന്നു. ഡിജിപിയുടെ അധികാര പരിധിയിലുള്ള ഫോറൻസിക് സയൻസ് ലാബിൽ മയക്കുമരുന്ന് പരിശോധിക്കാൻ സൗകര്യമില്ല. ലഹരി മരുന്നിനെതിരേ സർക്കാർ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും കേസുകൾ കൂടിവരികയാണ്. 2012 ൽ 700 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2017-18 കാലയളവിൽ 5148 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നിലവിലെ ലാബുകൾ നവീകരിക്കാത്തതും ലാബുകളില്ലാത്ത ജില്ലകളിൽ ഇവ സ്ഥാപിക്കാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. നിയമത്തോടുള്ള ഭയവും വിശ്വാസവും തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടമാകും. ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സംസ്ഥാന ആഭ്യന്തര വകുപ്പിനെയും ഡിജിപി, എക്സൈസ് കമ്മീഷണർ തുടങ്ങിയവരേയും സ്വമേധയാ കക്ഷി ചേർത്ത് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.