തിരുവനന്തപുരത്തു ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ സ്ഥാപിക്കും
Thursday, July 19, 2018 1:51 AM IST
തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്‍റെ പ്രതിമ തിരുവനന്തപുരത്തു സർക്കാർ സ്ഥാപിക്കും. തൈക്കാട് വില്ലേജിൽ മ്യൂസിയത്തിന് എതിർവശം 8.02 ആർ സ്ഥലം പ്രതിമയും മോടി പിടിപ്പിച്ച പൂന്തോട്ടവും സ്ഥാപിക്കാൻ സാംസ്കാരിക വകുപ്പിനു കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ ആദ്യമായാണു സംസ്ഥാനത്തു ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ സ്ഥാപിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തിക്കൊണ്ടാകും സാംസ്കാരിക വകുപ്പിനു കൈവശാവകാശം കൈമാറുന്നത്. ഗുരുവിന്‍റെ"ജാതിയില്ലാ വിളംബരം’ നൂറാം വാർഷികത്തോടനുബന്ധിച്ച് നഗരത്തിൽ പ്രതിമ സ്ഥാപിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു.


മ്യൂസിയം പോലീസ് സ്റ്റേഷന് എതിർവശത്തായുള്ള ജല അഥോറിറ്റി കോമ്പൗണ്ടിനുള്ളിലാണ് സ്ഥലം. പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയ കൽമണ്ഡപവും ഇവിടെയുണ്ട്. ജില്ലാ റവന്യു വിഭാഗം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. ആദ്യം കേരള സർവകലാശാല കാംപസാണ് പരിഗണിച്ചിരുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമയും ചുറ്റും മോടിപിടിപ്പിച്ച പൂന്തോട്ടവും അടക്കമുള്ളതാണ് പദ്ധതി.

കനകക്കുന്നിനും മ്യൂസിയത്തിനും സമീപത്തായതിനാൽ സന്ദർശകരെയും ആകർഷിക്കുന്ന തരത്തിലാവും നിർമാണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.