മദ്യത്തിന്‍റെ മണമുണ്ടെന്നു പറഞ്ഞു കേസെടുക്കാനാവില്ലെന്നു കോടതി
മദ്യത്തിന്‍റെ മണമുണ്ടെന്നു പറഞ്ഞു കേസെടുക്കാനാവില്ലെന്നു കോടതി
Wednesday, July 18, 2018 1:55 AM IST
കൊച്ചി: മദ്യത്തിന്‍റെ മണമുണ്ടെന്ന കാരണത്താൽ പൊതുസ്ഥലത്തുനിന്നു പോലീസ് കസ്റ്റഡിയിൽ എടുത്ത വ്യക്തിക്കെതിരേ പൊതുസ്ഥലത്തു മദ്യപിച്ചെന്ന കുറ്റത്തിനു കേസെടുക്കാനാവില്ലെന്നു ഹൈക്കോടതി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശി എം.കെ. മുകേഷ് നൽകിയ ഹർജി അനുവദിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ വിധി. കേസ് കോടതി റദ്ദാക്കുകയും ചെയ്തു.

2017 ജൂലൈ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 9.50ന് വൈക്കം താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിക്കു സമീപത്തിരുന്നു മദ്യപിച്ച മുകേഷ് എസ്ഐയെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ, അറസ്റ്റ് ചെയ്യുന്പോൾ മദ്യത്തിന്‍റെ മണമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു പോലീസ് റിപ്പോർട്ട് നൽകിയതെന്നും ഇതിൽ നിയമനടപടി തുടരുന്നതു സമയം പാഴാക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.