തിരുവനന്തപുരം: പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയുടെയും കാലാവാസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയുടെയും ഖാരിഫ് 2018 ലേക്കുളള സംസ്ഥാന ഗവണ്മെന്റ് വിജ്ഞാപനമായി. പൊതുമേഖലയിലുളള അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കന്പനി ഓഫ് ഇന്ത്യയാണ് പദ്ധതികളുടെ നിർവഹണ ഏജൻസി.
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിൽ നെല്ല് വാഴ, മരച്ചീനി എന്നീ വിളകളും പിഎംഎഫ്ബിവൈയിൽ നെല്ല്, വാഴ കവുങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കരിന്പ്, ഏലം, കൈത, ജാതി, എന്നീ വിളകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ല തിരിച്ചുളള വിളകളും കർഷകർ അടയ്ക്കേണ്ട പ്രീമിയം നിരക്കും ചുവടെ കൊടുത്തിരിക്കുന്നു.
വിളവിന്റെ തോതനുസരിച്ചുളള ഉല്പാദന നഷ്ടത്തിനും നടീൽ തടസപ്പെടുന്നതിനും ഇടക്കാല നഷ്ടങ്ങൾക്കും, വെള്ളക്കെട്ട്, ആലിപ്പഴ മഴ, ഉരുൾപൊട്ടൽ എന്നിവമൂലമുളള വ്യക്തിഗത വിളനാശങ്ങളക്കും പദ്ധതിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും.കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസിൽ ഓരോ വിജ്ഞാപിത വിളയ്ക്കും പദ്ധതിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31.
ഇതിനായി വിവിധ കാലാവസ്ഥാ നിലയങ്ങൾ ഗവണ്മെന്റ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്തകർഷകരെ അതാത് ബാങ്കുകൾ നിർബന്ധമായും ചേർക്കേണ്ടതാണ്. വായ്പ എടുക്കാത്ത കർഷകർ ഏറ്റവും അടുത്തുളള ഡിസികെ കേന്ദ്രങ്ങൾ/ അക്ഷയ)/ അംഗീകൃത ബ്രോക്കർ/ മൈക്രോ ഇൻഷ്വറൻസ് ഏജന്റ് എന്നിവരുമായി ബന്ധപ്പെടേണ്ട താണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്ക് , ആധാർകാർഡ്, നികുതി/ പാട്ടച്ചീട്ട് എന്നിവയുടെ കോപ്പിയും കരുതേണ്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.