കാട്ടാനക്കൂട്ടം വീട് തകർത്തു; ഒരാന കിണറ്റിൽവീണു ചരിഞ്ഞു
കാട്ടാനക്കൂട്ടം വീട് തകർത്തു; ഒരാന കിണറ്റിൽവീണു ചരിഞ്ഞു
Monday, July 16, 2018 2:05 AM IST
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറയിൽ കാട്ടാനക്കൂട്ടം നാശംവിതച്ചു. വീടുതകർത്ത കാട്ടാനക്കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ടുപോയ ഒരാന സമീപത്തുള്ള കിണറ്റിൽവീണു ചരിഞ്ഞു. കഴിഞ്ഞ രാത്രിയാണ് സംഭവം.

കൊളന്പേൽ ജോസഫിന്‍റെ വീടും തൊഴുത്തുമാണ് കാട്ടാനക്കൂട്ടം തകർത്തത്. അയൽവാസിയും ബന്ധുവുമായ കൊളന്പേൽ ബേബിയുടെ കിണറ്റിൽ വീണാണ് ആറു വയസുള്ള പിടിയാന ചെരിഞ്ഞത്. ഇരുവീടുകളിലും ആളില്ലായിരുന്നതിനാൽ ഇന്നലെ പുലർച്ചെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇവരുടെ അയൽവാസിയായ ഉറുന്പിൽ ബൈജുവിന്‍റെ പുരയിടത്തിലൂടെയാണ് കാട്ടാന കടന്നുപോയത്.

കൈതപ്പാറയിൽ പതിവായി കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കാറുള്ളതാണ്. എന്നാൽ, വീടുതകർക്കുന്നത് ഇതാദ്യമായാണ്. ദിവസങ്ങളായി ജോസഫിന്‍റെ വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഇവരുടെ നിരവധി തെങ്ങ്, വാഴ, മരച്ചീനി തുടങ്ങിയ കൃഷി കാട്ടാനകൂട്ടം നശിപ്പിച്ചിരുന്നു.

ആനക്കൂട്ടം തിരികെ കാട്ടിലേക്കു മടങ്ങിപ്പോകുന്നതിനിടെ പിന്നിലായിരുന്ന ഒരാന വെള്ളം കുടിക്കാൻ കിണറ്റിലേക്ക് എത്തിയതാണ് അപായപ്പെടാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. തൊടുപുഴ റെയ്ഞ്ചിൽപെട്ട സ്ഥലമാണ് കൈതപ്പാറ.


നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെതുടർന്ന് കോതമംഗലം ഡിഎഫ്ഒ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വേളൂർ ചപ്പാത്തിൽ വെള്ളം കയറിയതിനാൽ ചെറുതോണി- മണിയാറൻകുടി വഴിയാണ് ഉദ്യോഗസ്ഥർ കൈതപ്പാറയിലെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ മണ്ണുമാന്തിയന്ത്രവും സ്ഥലത്തെത്തിച്ചു. കിണറിന്‍റെ അരികിലെ മണ്ണുമാറ്റി ചരിഞ്ഞ ആനയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. രാത്രിതന്നെ പോസ്റ്റുമോർട്ടം നടത്താനുള്ള നീക്കത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. വൈൽഡ് ലൈഫ് സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടക്കും. തൊടുപുഴ റെയ്ഞ്ചർ കെ.എൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നത്. കൈതപ്പാറ പള്ളി വികാരി ഫാ.ബിനോയിയുടെ നേതൃത്വത്തിൽ നാട്ടുകാരും ഉദ്യോഗസ്ഥർക്ക് ആവശ്യമായ സഹായവുമായി ഒപ്പമുണ്ട്.

കാട്ടാനക്കൂട്ടം കൂടെയുള്ള ആന കിണറ്റിൽ വീണത് അറിയാതിരുന്നതാണു നാട്ടുകാർക്ക് ആശ്വാസമായത്. അറിഞ്ഞിരുന്നെങ്കിൽ അവ പരിസരത്തുനിന്നു മാറാതെ നിൽക്കുകയും കൂടുതൽ നാശമുണ്ടാക്കി ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്യുമായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.