അഭിമന്യുവധം: കൊലയാളി സംഘത്തിലെ ഒരാൾ പിടിയിൽ
അഭിമന്യുവധം: കൊലയാളി സംഘത്തിലെ ഒരാൾ പിടിയിൽ
Monday, July 16, 2018 2:05 AM IST
കൊച്ചി: മഹാരാജാസ് കോളജ് ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളിസംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. കൊലപാതകത്തിലും ഗൂഢാലോചനയിലും നേരിട്ടു പങ്കാളിയായ ആലുവ ചുണങ്ങംവേലി സ്വദേശി ആദിൽ(20) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് ഇയാൾ പോലീസിന്‍റെ പിടിയിലാകുന്നത്. ആദിൽ കാന്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണെന്നു പോലീസ് പറഞ്ഞു.

എന്തു വില കൊടുത്തും ചുമരെഴുതണമെന്ന് നിശ്ചയിച്ചിരുന്നു. എസ്എഫ്ഐക്കാർ ചുമരെഴുത്ത് മായിച്ചാൽ വീണ്ടും എഴുതാനായിരുന്നു തീരുമാനം. എതിർത്താൽ തിരിച്ചടിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് ആദിൽ മൊഴി നൽകിട്ടുണ്ട്. ചുവരെഴുത്തിൽനിന്ന് എസ്എഫ്ഐയെ എന്തു വിലകൊടുത്തും ചെറുക്കണമെന്ന് അക്രമിസംഘത്തിനു നേതൃത്വം നിർദേശം നൽകിയിരുന്നു. അതുകൊണ്ട് സംഘാംഗങ്ങൾ ആയുധങ്ങൾ കൈയിൽ കരുതിയിരുന്നെന്നും ഇയാൾ മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. എന്നാൽ, നിർദേശം നൽകിയവർ ആരെല്ലാമാണെന്നു പ്രതി മൊഴി നൽകിയിട്ടില്ല. പ്രതിയെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നു കോടതിയിൽ ഹാജരാക്കും.

ചുവരെഴുത്തിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അഭിമന്യുവിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. പിറ്റേന്ന് കോളജിൽ ക്ലാസുകൾ തുടങ്ങുന്ന സാഹചര്യത്തിൽ നവാഗതരെ സ്വാഗതം ചെയ്ത് ചുവരെഴുതാനാണ് അഭിമന്യു കൊല്ലപ്പെട്ട രാത്രിയിൽ കോളജ് കാന്പസത്തിലെത്തിയതെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. ആദിലിന്‍റെ പിതാവ് അബ്ദുൾ സലിം ഹാദിയ വിഷയത്തിലെ വിധിക്കെതിരെ ഹൈക്കോടതിയിലേക്കു മാർച്ച് നടത്തി കേസിൽ അറസ്റ്റിലായി റിമാൻഡിലാണ്.


പോപ്പുലർ ഫ്രണ്ടിന്‍റെ കീഴിലുള്ള മുസ്‌ലിം ഏകോപന സമിതിയുടെ പേരിലായിരുന്നു മാർച്ച്. അഭിമന്യുവിന്‍റെ കൊലയ്ക്ക് ശേഷം പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലാകുന്നത്. പത്തനംതിട്ടയിൽനിന്നു വർഷങ്ങൾക്ക് മുന്പ് ചുണങ്ങംവേലിയിലെത്തിയതാണ് അബ്ദുൾ സലിമിന്‍റെ കുടുംബം. അഭിമന്യുവിന്‍റെ കൊലപാതകത്തിനു ശേഷം ആദിൽ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ആദിലിന്‍റെ ഇരട്ട സഹോദരൻ ആസിഫിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

കേസിൽ മാഹാരാജാസ് കോളജ് അവസാന വർഷ വിദ്യാർഥി മുഹമ്മദ് ഉൾപ്പെടെ 15 പേരാണ് പ്രതികൾ. ഇതിൽ ഒന്പത് പേരെ ഇതുവരെ പിടികൂടിയിട്ടുണ്ട്. അക്രമിസംഘത്തിൽ ഒരാൾ പിടിയിലായ സാഹചര്യത്തിൽ ഒളിവിലുള്ള മറ്റുള്ളവരെയും ഉടൻ പിടികൂടാൻ കഴിയുമെന്നാണു പോലീസിന്‍റെ പ്രതീക്ഷ. ആദിലിനെ വിശദമായ ചോദ്യം ചെയ്യുന്നതോടെ അക്രമിസംഘത്തിനു നിർദേശങ്ങൾ നൽകിയത് ആരാണെന്നും ഗൂഢാലോചനയിൽ ആരൊക്കെ പങ്കാളികളായിരുന്നുവെന്നും വ്യക്തമാകും. കേസുമായി ബന്ധപ്പെട്ട് എറണാകുളം, ആലപ്പുഴ ജില്ലകളിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പോലീസ് റെയ്ഡ് തുടരുകയാണ്. ഇതുവരെ 90 പേരെ മുൻകരുതലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം റൂറൽ ജില്ലയിൽ 21 പേരാണ് കസ്റ്റഡിയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.