അഭിമന്യു കേസ്: അന്വേഷണം തൃപ്തികരമെന്ന് എസ്എഫ്ഐ
Friday, July 13, 2018 1:43 AM IST
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട് 10 ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പോലീസിന് സാധിക്കാത്തതിൽ ആശങ്കയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ്. കേസന്വേഷണത്തിന്‍റെ കാര്യത്തിൽ ഇതുവരെ സംഘടനയ്ക്ക് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അക്രമം നടന്ന ദിവസം നാലുപേരെ പോലീസ് പിടികൂടി. പോപ്പുലർ ഫ്രണ്ടിന്‍റെയും എസ്ഡിപിഐയുടെയും ഓഫീസുകളിലും ക്യാമ്പുകളിലും പോലീസ് പരിശോധിക്കുന്നതും ശുഭകരമാണ്. അഭിമന്യു കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ അനാവശ്യ വിവാദമുണ്ടാക്കി കേസന്വേഷണം മുരടിപ്പിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.