പോലീസിലെ ദാസ്യപ്പണി വിവാദം: ഹർജികൾ ഒരുമിച്ചു പരിഗണിക്കും
പോലീസിലെ ദാസ്യപ്പണി വിവാദം: ഹർജികൾ ഒരുമിച്ചു പരിഗണിക്കും
Friday, July 13, 2018 1:43 AM IST
കൊച്ചി: പോലീസ് ഡ്രൈവറായ ഗവാസ്കറെ മർദിച്ചെന്ന കേസ് റദ്ദാക്കാൻ എഡിജിപിയുടെ മകൾ സ്നിഗ്ധ കുമാർ നൽകിയ കേസും, താൻ മർദിച്ചുവെന്ന കേസ് റദ്ദാക്കാൻ ഗവാസ്കർ നൽകിയ ഹർജിയും ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. ഇതു തീരുമാനിക്കാനായി ഫയലുകൾ ആക്‌ടിംഗ് ചീഫ് ജസ്റ്റീസ് മുന്പാകെ സമർപ്പിക്കാൻ സിംഗിൾ ബെഞ്ച് ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകി.

ഗവാസ്കർ നൽകിയ പരാതിയിലെ കേസ് റദ്ദാക്കാൻ സ്നിഗ്ധ കുമാർ നൽകിയ ഹർജിയാണ് ഇന്നലെ സിംഗിൾ ബെഞ്ച് പരിഗണിച്ചത്. ഗവാസ്കർ തന്നെ കടന്നുപിടിച്ചപ്പോഴാണ് തിരിച്ചു തള്ളിയതെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. എന്നാൽ തള്ളിയതാണോ മർദിച്ചതാണോ എന്നത് അന്വേഷണത്തിൽ തെളിയട്ടേയെന്നും എന്തിനാണ് ആശങ്കയെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. അന്വേഷണം നടത്തും മുന്പ് ഒരു കേസിൽ മെഡിക്കൽ റിപ്പോർട്ടുമായി കേസ് റദ്ദാക്കാനെത്തിയാൽ അനുവദിക്കരുതെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു.


പക്ഷേ, സ്നിഗ്ധ നൽകിയ പരാതിയിലെ കേസ് റദ്ദാക്കാൻ ഗവാസ്കർ നൽകിയ ഹർജിയിൽ സർക്കാർ ഈ നിലപാടല്ല സ്വീകരിച്ചതെന്നും ഇതു മറ്റൊരു ബെഞ്ചിലാണെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് രണ്ടു ഹർജികളും ഒരേ വിഷയം ആയതിനാൽ ഒരുമിച്ചു പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.