സിബിഐ അന്വേഷണം വൈകരുതെന്ന് ജെസ്നയുടെ സഹോദരൻ
സിബിഐ അന്വേഷണം വൈകരുതെന്ന് ജെസ്നയുടെ സഹോദരൻ
Saturday, June 23, 2018 2:33 AM IST
കോട്ടയം: ജെസ്നയുടെ തിരോധാനത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം നടത്തണമെന്ന് ജെസ്ന മരിയ ജയിംസിന്‍റെ സഹോദരൻ ജെയ്സ്.ജെസ്ന അവിചാരിതമായി എന്തെങ്കിലും ആപത്തിൽപ്പെട്ടതാകാം. ആസൂത്രിതമായ ഒരു നീക്കത്തിലാവില്ല അവൾ കാണാമറയത്തായത്. അതിനാൽ സിബിഐ അന്വേഷണം ഉടനുണ്ടാകണമെന്നും സഹോദരിയെ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷയെന്നും ജെയ്സ് ദീപികയോടു പറഞ്ഞു.

സിബിഐ അന്വേഷണത്തിനൊപ്പം ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലും ഉടൻ അനുകൂല നടപടി പ്രതീക്ഷിക്കുന്നു. ലോക്കൽ പോലീസ് നന്നായി കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും ആശാവഹമായ ഒരു ഘട്ടത്തിലേക്കു പോകാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണമാണ് നല്ലത്. സിബിഐ അന്വേഷത്തിനു മുന്നോടിയായി ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കാൻ പോലീസിനോടു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ നാലിനു വീണ്ടും കോടതി അപേക്ഷ പരിഗണിക്കും. ഹേബിയസ് കോർപസ് ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.

മാർച്ച് 22നു മുക്കൂട്ടുതറയിലെ വീട്ടിൽനിന്നു ജെസ്ന പോകുന്പോൾ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. രാവിലെ ആറരയോടെ ഉണർന്നു ഭക്ഷണം തയാറാക്കി കഴിച്ച ശേഷം കടുംനീല ചുരിദാർ ധരിച്ചാണു പുറപ്പെട്ടത്. ആ യാത്രയിൽ അപ്രതീക്ഷിതമായുണ്ടായ എന്തെങ്കിലും സംഭവമോ സാഹചര്യമോ മറ്റോ ആകാം ഈ തിരോധാനത്തിനു പിന്നിൽ. ഫോണ്‍ കോളുകളുടെയും സൗഹൃദങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിൽ ഇതുവരെ കാര്യമായ സൂചനകളുണ്ടാകുന്നില്ല. ഈ നിലയിൽ ജെസ്ന പെട്ടന്നൊരു അപകടത്തിലോ ആരുടെയെങ്കിലും പിടിയിലോ അകപ്പെട്ടതായാണു സംശയിക്കേണ്ടത്. ഇത്തരമൊരു സാധ്യതയിലേക്കു കാര്യമായ അന്വേഷണങ്ങൾ നടന്നതായി തോന്നുന്നില്ല.


ജെസ്നയെക്കുറിച്ചു സൂചന നൽകുന്നവർക്കു പ്രതിഫലം രണ്ടു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമായി വർധിപ്പിച്ചതോടെ ദിവസവും നിരവധി ഫോൺ കോളുകളാണു പോലീസിനു ലഭിക്കുന്നത്. ഇവയെല്ലാം സ്പെഷൽ ടീമിന് അന്വേഷിക്കേണ്ടിവരുന്നതിനാൽ പുതിയ സാധ്യതയിലേക്കു പരിശോധന നീളുന്നില്ല. മൂന്നോളം ജെസ്ന ആക്ഷൻ കൗണ്‍സിലുകളും നിലവിലുണ്ട്.

അജ്ഞാത ഫോണുകളുടെയും കിംവദന്തികളുടെയും പിറകെ അന്വേഷണം നീങ്ങുന്നതല്ലാതെ കൃത്യമായ സൂചനകളൊന്നും ലഭ്യമായിട്ടില്ല. ബംഗളുരു, ചെന്നൈ, മലപ്പുറം തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ അന്വേഷണം നീണ്ടു. മുക്കൂട്ടുതറയിൽനിന്ന് എരുമേലി വരെയെത്തിയ ജെസ്ന പിന്നീട് എങ്ങോട്ടുപോയി എന്നതിൽ തുടങ്ങണം അന്വേഷണം. ജെസ്നയെ കണ്ടെത്താതായിട്ടു മൂന്നു മാസം പിന്നിടുന്നു. അന്വേഷണം ഒരേ സാധ്യതകളിലും ഈഹാപോഹങ്ങളിലും കറങ്ങുന്നതേയുള്ളു. അതിവിപുലമായ ഒരു പോലീസ് ടീമിനെ ഇക്കാര്യത്തിൽ നിയോഗിക്കാൻ സാധിക്കില്ലെന്നിരിക്കെ സിബിഐതന്നെ അന്വേഷണം തുടങ്ങിയാൽ ജെസ്നയെ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ. മാസങ്ങൾക്കും ആഴ്ചകൾക്കും മുൻപു നടന്ന പരിശോധനകളും അന്വേഷണങ്ങളുമാണു പുതിയ സംഭവമെന്ന പേരിൽ ചില ചാനലുകളിലും മാധ്യമങ്ങളിലും വന്നുകാണുന്നത്. സഹോദരിയെ തിരികെക്കിട്ടുമെന്നു തന്നെയാണു പ്രതീക്ഷയെന്ന് ജെയ്സ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.