ഫാ. മാർട്ടിൻ വാഴച്ചിറയുടെ ഒാർമകൾക്ക് ഇന്ന് ഒരു വയസ്
ഫാ. മാർട്ടിൻ വാഴച്ചിറയുടെ ഒാർമകൾക്ക് ഇന്ന് ഒരു വയസ്
Saturday, June 23, 2018 2:32 AM IST
മങ്കൊന്പ്: സ്കോട്‌ലൻഡിൽ മരിച്ച മലയാളി വൈദികൻ ഫാ. മാർട്ടിൻ വാഴച്ചിറയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. സിഎംഐ സഭാംഗമായിരുന്ന ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ ഫാ. മാർട്ടിൻ സേവ്യറി(32)നെ കാണാനില്ലെന്ന് കഴിഞ്ഞ വർഷം 22ന് രാത്രിയാണു ബന്ധുക്കൾക്കു വിവരം ലഭിക്കുന്നത്. തുടർന്ന് പിറ്റേന്നു പുലർച്ചെ വൈദികനെ താമസസ്ഥലത്തുനിന്നു ഏതാനും കിലോമീറ്റർ അകലെയുള്ള കടൽക്കരയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

2013 ഡിസംബർ 30ന് പൗരോഹിത്യം സ്വീകരിച്ച ശേഷം ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്കോട്‌ലൻഡിലേക്കു പോയത്. തുടർന്ന് എഡിൻബറോ രൂപതയിലെ ക്രിസ്റ്റോർഫിൻ ഇടവകയുടെ ചുമതല വഹിച്ചുവരികയായിരുന്നു. പിഎച്ച്ഡി പഠനത്തോടൊപ്പമായിരുന്നു ഇടവകയുടെ ചുമതല. മൃതദേഹം വിട്ടുകിട്ടാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ ഏറെ പരിശ്രമങ്ങൾ നടന്നെങ്കിലും വിവിധ കാരണങ്ങളാൽ രണ്ടു മാസക്കാലത്തിനു ശേഷമാണ് നാട്ടിലെത്തിക്കാനായത്.

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കു ശേഷം ഓഗസ്റ്റ് മൂന്നിനു നാട്ടിലെത്തിച്ച മൃതദേഹം നാലിനു ചെത്തിപ്പുഴ പള്ളിയിൽ സംസ്കരിക്കുകയായിരുന്നു. വൈദികന്‍റെ മരണത്തിനു ശേഷം ഒരു വർഷം പിന്നിടുന്പോഴും മരണത്തെപ്പറ്റിയുള്ള ദുരൂഹതകൾ തുടരുകയാണ്. സ്കോട്‌ലൻഡ് പോലീസിൽനിന്നു ബന്ധുക്കൾക്കോ സിഎംഐ സഭയ്ക്കോ ഇതു സംബന്ധിച്ച യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്നും നാളെയുമായി അനുസ്മരണ ചടങ്ങുകൾ നടക്കും.


ഫാ. മാർട്ടിന്‍റെ ഭൗതിക ശരീരം അടക്കം ചെയ്ത ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു വിശുദ്ധ കുർബാനയോടുകൂടി ചടങ്ങുകൾ ആരംഭിക്കും. ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും. സിഎംഐ സഭ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറയും 15ഓളം വൈദികരും സഹകാർമികരാകും.

നാളെ മാതൃ ഇടവകയായ പുളിങ്കുന്ന് ഫൊറോന പള്ളിയിൽ സമൂഹബലിയും അനുസ്മരണ സമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു പുളിങ്കുന്ന് സെന്‍റ് മേരീസ് പള്ളിയിൽ നടക്കുന്ന സമൂഹബലിക്കു ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ.ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് മൂന്നിന് ഫൊറോന പള്ളി പാരീഷ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. മാത്യു ചൂരവടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി അനുസ്മരണ പ്രഭാഷണം നടത്തും.

അനൂപ് ജേക്കബ് എംഎൽഎ സ്കോളർഷിപ് വിതരണോദ്ഘാടനവും ഫാ. മാർട്ടിൻ മെമ്മോറിയൽ ട്രസ്റ്റിന്‍റെ ഉദ്ഘാടനം തോമസ് ചാണ്ടി എംഎൽഎയും നിർവഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.