നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി അവതരിപ്പിക്കരുതെന്നു രമേശ് ചെന്നിത്തല
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി അവതരിപ്പിക്കരുതെന്നു രമേശ് ചെന്നിത്തല
Saturday, June 23, 2018 2:11 AM IST
തിരുവനന്തപുരം: കേരളത്തിലെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും അന്തകനായി മാറുന്ന നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിൻമാറണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വിവാദമായ ഈ ഭേദഗതി തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ തണ്ണീർത്തടങ്ങളും നെൽവയലുകളും ഭൂമാഫിയയ്ക്കും കുത്തകകൾക്കും തീറെഴുതാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബിൽ. 2008ൽ വി.എസ് അച്യുതാനന്ദൻ സർക്കാർ കൊണ്ടുവന്ന തണ്ണീർത്തട സംരക്ഷണ നിയമത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തന്നെ തികിടം മറിക്കുകയാണ് ഭേദഗതിയിലൂടെ സർക്കാർ ചെയ്യുന്നത്. ഒരു നിബന്ധനയും കൂടാതെ നെൽവയലുകൾ ഭൂമാഫിയയ്ക്ക് പതിച്ച് കൊടുക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ബിൽ കൊണ്ടുവന്നത്.


നെൽവയൽ, തണ്ണീർത്തടം, കരഭൂമി എന്നിവ കൂടാതെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പദവി കൂടി സൃഷ്ടിച്ച് തണ്ണീർ ത്തടങ്ങളും നെൽവയലുകളും റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് വിൽക്കുക എന്നതാണു ലക്ഷ്യം. നെൽവയൽ നികത്തുന്നതിനു പ്രാദേശികതല നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമായിരുന്നതു ഭേദഗതിയിലൂടെ എടുത്തുകളഞ്ഞു. പൊതു ആവശ്യങ്ങൾക്കായി സർക്കാരിനു മാത്രമല്ല സ്വകാര്യ ഗ്രൂപ്പുകൾക്കും വയൽ നികത്താനാകുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.