അനധികൃത നിർമാണങ്ങൾക്ക് അംഗീകാരം: ബിൽ പാസാക്കി
അനധികൃത നിർമാണങ്ങൾക്ക് അംഗീകാരം: ബിൽ പാസാക്കി
Tuesday, June 19, 2018 2:12 AM IST
തിരുവനന്തപുരം: പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കാനുള്ള ബില്ലുകൾ നിയമസഭ പാസാക്കി. 2017 ജൂലൈ 31 നോ അതിനു മുമ്പോ അനധികൃതമായി നടത്തിയിട്ടുള്ള കെട്ടിടനിർമാണമോ കൂട്ടിച്ചേർക്കലുകളോ പുനർനിർമാണമോ പ്രത്യേക ഫീസ് ഈടാക്കി നിബന്ധകൾക്ക് വിധേയമായി ക്രമവത്കരിക്കാനുള്ളതാണ് 2018-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ.

അനധികൃത നിർമാണം ക്രമവത്കരിക്കാനുള്ള അധികാരം ജില്ലാ ടൗണ്‍പ്ലാനർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവർ അടങ്ങുന്ന സമിതിക്കു നൽകാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ ക്രമവത്കരണം നടത്താവൂ. എന്നാൽ, ഈ ആക്ടിലോ അതിനുകീഴിൽ ഉണ്ടാക്കിയിട്ടുള്ള കെട്ടിട നിർമാണ ചട്ടങ്ങളിലോ വ്യവസ്ഥ ചെയ്തിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുനടത്തിയിട്ടുള്ള യാതൊരു കെട്ടിട നിർമാണവും ക്രമവത്കരിക്കാൻ പാടില്ലെന്നും ബില്ലിൽ പറയുന്നു. ഇത്തരത്തിൽ പഞ്ചായത്തുകളുടെ പരിധിയിലെ നിർമാണങ്ങൾ ക്രമവത്കരിക്കാനുള്ള 2018-ലെ കേരള പഞ്ചായത്തിരാജ് (ഭേദഗതി )ബില്ലും സഭ പാസാക്കി.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അവരുടെ സ്വത്തുവിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്‍റ് സമർപ്പിക്കാനുള്ള കാലാവധി 30 മാസമാക്കി ദീർഘിപ്പിക്കുന്ന 2018-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാംഭേദഗതി )ബില്ലും ഇന്നലെ സഭ പാസാക്കി. ജനപ്രതിനിധിയായി ചുമതലയേറ്റ് 15 മാസത്തിനുള്ളിൽ സ്റ്റേറ്റ്മെന്‍റ് സമർപ്പിക്കണമെന്നായിരുന്നു നിലവിലെ വ്യവസ്ഥ. എന്നാൽ സമയപരിധിക്കുള്ളിൽ സ്റ്റേറ്റ്മെന്‍റ് സമർപ്പിക്കാൻ പല ജനപ്രതിനിധികൾക്കും സാധിച്ചിട്ടില്ലെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. 708 കോർപറേഷൻ കൗണ്‍സിലർമാരും 312 പഞ്ചായത്ത് അംഗങ്ങളുമാണ് സ്വത്തുവിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്‍റ് ഇനി സമർപ്പിക്കാനുള്ളത്. മഞ്ഞളാംകുഴി അലി, അനിൽ അക്കര, കെ.എസ്.ശബരീനാഥൻ, പി.ഉബൈദുള്ള എന്നിവരുടെ വിയോജനക്കുറിപ്പോടെയാണ് ബില്ലുകൾ പാസാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.