വീട്ടമ്മയെ പുലി കൊന്നു
വീട്ടമ്മയെ പുലി കൊന്നു
Sunday, June 17, 2018 1:31 AM IST
മലക്കപ്പാറ: വാൽപ്പാറ കാഞ്ചമല എസ്റ്റേറ്റിൽ തൊഴിലാളിയായ മതിയുടെ ഭാര്യ കൈലാസവതി(47)യെ പുലി കടിച്ചുകൊന്നു. തൊഴിലാളികളുടെ ക്വാർട്ടേഴ്സിനു സമീപംനിന്ന് വസ്ത്രങ്ങൾ അലക്കുകയായിരുന്ന വീട്ടമ്മയെ പുലി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

ഇവരുടെ കഴുത്തിൽ കടിച്ച പുലി പൊന്തക്കാട്ടിലൂടെ നൂറു മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോയി. ശബ്ദംകേട്ട് നാട്ടുകാർ ബഹളംവച്ച് പുലിയുടെ പിന്നാലെ ഓടിയപ്പോൾ കൈലാസവതിയെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച ശേഷം പുലി ഓടിപ്പോയി. നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ മരിച്ചിരുന്നു. പുലിയുടെ കടിയേറ്റ കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്.

വനപാലകരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഭവത്തിൽ പ്രതിഷേധിച്ച് മൃതദേഹം സ്ഥലത്തുനിന്നു മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. ചർച്ചയെ തുടർന്ന് അർധരാത്രിയോടെയാണ് മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്കു മാറ്റിയത്. വാൽപ്പാറ ആശുപത്രിയിൽ ഇന്നലെ രാവിലെ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളും നാട്ടുകാരും വിസമ്മതിച്ചു.

തുടർച്ചയായ വന്യമൃഗാക്രമണങ്ങളിൽനിന്ന് സ്ഥിരമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് വാൽപ്പാറയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഭൂരിഭാഗം തൊഴിലാളികളും പണിക്കിറങ്ങിയില്ല. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് ഉപരോധം ആരംഭിച്ചത്. വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു. കടകളും അടച്ചിട്ടു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ നടപടികൾ സ്വീകരിക്കുക, തൊഴിലാളി ലയങ്ങളുടെ സമീപത്തെ കാടുകൾ വെട്ടിമാറ്റുക, തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു റോഡ് ഉപരോധം.


നാട്ടുകാരും ജനപ്രതിനിധികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയുടെ അവസാനം വൈകുന്നേരം നാലോടെ ഉപരോധം അവസാനിപ്പിച്ചു. അഞ്ചോടെയാണ് കൈലാസവതിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്.

കൈലാസവതിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ നാലു ലക്ഷം രൂപ ധനസഹായം നല്കും. ആദ്യ ഗഡുവായി അമ്പതിനായിരം രൂപയുടെ ചെക്ക് ബന്ധുക്കൾക്കുനല്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വാൽപ്പാറ മേഖലയിൽ മൂന്നുപേരെയാണ് പുലി ആക്രമിച്ചത്.

പെൺകുട്ടിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പൊള്ളാച്ചിയിൽനിന്ന് അറുപതു കിലോമീറ്ററോളം അകലെയാണ് വിനോദസഞ്ചാര കേന്ദ്രംകൂടിയായ വാൽപ്പാറ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.