എസ്ബിഐ അക്കൗണ്ടുകളിൽ നിന്ന് 1.60 ലക്ഷം രൂപ തട്ടി
എസ്ബിഐ അക്കൗണ്ടുകളിൽ നിന്ന് 1.60 ലക്ഷം രൂപ തട്ടി
Monday, May 28, 2018 1:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും ബാങ്ക് എടിഎം കാർഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈൻ പണം തട്ടിപ്പു വ്യാപകമാകുന്നു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കുറവൻകോണം സ്വദേശിനി ഡോ.വീണ ചൂഢാമണിയുടെ അക്കൗണ്ടിൽ നിന്നു കഴിഞ്ഞ 13ന് അഞ്ചു തവണയായി 30,000 രൂപ പിൻവലിച്ചു. ആദ്യം 67 രൂപയും പിന്നീട് 7900 രൂപ വീതമുള്ള മൂന്നു ഇടപാടുകളും 3900 രൂപയുടെ ഒരു ഇടപാടും നടന്നു. പണമിടപാട് നടന്ന സമയത്ത് ഓപ്പറേഷൻ തിയറ്ററിലായിരുന്നു ഡോ.വീണ. ഞാറാഴ്ചയായിരുന്നതിനാൽ ബാങ്കിൽ എത്തി കാർഡ് ബ്ലോക്ക് ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് തിങ്കളാഴ്ച കാർഡ് ബ്ലോക്ക് ചെയ്യുകയും ബാങ്ക് അധികൃതർക്കും സൈബർ സെല്ലിനും പരാതി നൽകുകയും ചെയ്തു.


എടിഎം കാർഡ് ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ലാത്ത ബാലരാമപുരം സ്വദേശിനിയായ ശോഭനകുമാരിയെന്ന വീട്ടമ്മയ്ക്ക് സമാനമായ രീതിയിൽ 1,32,920 രൂപ നഷ്ടമായി. കഴിഞ്ഞ ദിവസങ്ങളിൽ 60 തവണയായാണ് പണം നഷ്ടമായത്. ഓണ്‍ലൈനായി സാധനങ്ങൾ വാങ്ങിയെന്നാണ് ബാങ്ക് രേഖകളിൽ കാണുന്നത്.

ഒ.ടി.പി നമ്പർ ചോദിച്ചുള്ള മെസേജ് ഫോണിൽ വന്നിട്ടുമില്ല. നേരത്തെയും ഒടിപി നമ്പർ ചോദിക്കാതെ ബാങ്ക് എടിഎം കാർഡുകളിൽ നിന്നു പണം തട്ടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.