ജഡ്ജിനിയമനം വീതം വച്ചെടുക്കാനുള്ള കുടുംബസ്വത്തല്ല: ജസ്റ്റീസ് കെമാൽ പാഷ
ജഡ്ജിനിയമനം വീതം വച്ചെടുക്കാനുള്ള കുടുംബസ്വത്തല്ല: ജസ്റ്റീസ് കെമാൽ പാഷ
Friday, May 25, 2018 2:25 AM IST
കൊച്ചി: ജഡ്ജിമാരുടെ നിയമനം ആർക്കെങ്കിലും വീതംവച്ചെടുക്കാനുള്ള കുടുംബസ്വത്തല്ലെന്നു ജസ്റ്റീസ് ബി. കെമാൽ പാഷ. ഹൈക്കോടതിയിൽനിന്നു വിരമിക്കുന്ന കെമാൽ പാഷയുടെ യാത്രയയപ്പിന്‍റെ ഭാഗമായി ഇന്നലെ നടന്ന ഫുൾകോർട്ട് റഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ജഡ്ജിമാരെ നിയമിക്കേണ്ടത് മതവും ജാതിയും ഉപജാതിയും നോക്കിയല്ല. അഭിഭാഷകരിൽനിന്നു ചിലരെ ജഡ്ജിപദവിയിലേക്കു നിയമിക്കാൻ ശിപാർശ ചെയ്ത വിവരം മാധ്യമങ്ങളിൽ കണ്ടിരുന്നു. മാധ്യമങ്ങൾ പറയുന്ന പേരുകൾ ശരിയാണെങ്കിൽ ഇവരിൽ പലരുടെയും മുഖം കാണാൻ ഞാൻ ഉൾപ്പെടെയുള്ള ജഡ്ജിമാർക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഇതു ജുഡീഷറിക്കു ഗുണകരമാണോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

യോഗ്യതയുള്ളവർ ധാരാളം പേർ അഭിഭാഷകർക്കിടയിലുണ്ട്. എന്നാൽ, യോഗ്യതയില്ലാത്തവരെ ജഡ്ജി നിയമനത്തിനു ശിപാർശ ചെയ്യുന്നത് ഈ സംവിധാനത്തിനുനേരേ വിരൽചൂണ്ടാനിടയാക്കും. നീതിദേവാലയത്തിലെ സേവകരാണു ജഡ്ജിമാർ. നീതി നൽകുകയെന്ന ദിവ്യപ്രവൃത്തിക്ക് ആളെ തെരഞ്ഞെടുക്കുന്പോൾ കഴിവുള്ളവരാണെന്ന് ഉറപ്പാക്കണം-അദ്ദേഹം പറഞ്ഞു.

ജഡ്ജിമാരും അഭിഭാഷകരും കഠിനാധ്വാനം ചെയ്ത് പതിറ്റാണ്ടുകളിലൂടെ ഉണ്ടാക്കിയെടുത്ത പ്രതാപത്തിന് അടുത്തിടെയുണ്ടായ ചില സംഭവങ്ങൾ മൂലം ഗണ്യമായി ഇടിവുണ്ടായിരിക്കുയാണ്. ഈ സംഭവവികാസങ്ങൾ കോടതിയുടെ പ്രതിഛായ കളങ്കപ്പെടുത്തി. അഭിഭാഷകർക്കു മാത്രമല്ല, വിരമിച്ച ജഡ്ജിമാർക്കും സിറ്റിംഗ് ജഡ്ജിമാർക്കും ഈ അഭിപ്രായമുണ്ട്. പൊതുസമൂഹത്തിന് മുന്നിൽ കോടതിയുടെ മതിപ്പ് കുറയാൻ ഇവ കാരണമായി. ഇതുമൂലം ജഡ്ജിമാർക്കല്ല, അഭിഭാഷക സമൂഹത്തിനാണ് അന്തിമമായ നഷ്ടമുണ്ടാവുക.

തല ഉയർത്തിപ്പിടിച്ചാണ് താൻ വിരമിക്കുന്നതെന്നും ജസ്റ്റീസ് ബി. കെമാൽ പാഷ പറഞ്ഞു. ഹൈക്കോടതിയിലെ ഒന്നാം കോടതിയിൽ നടന്ന ഫുൾകോർട്ട് റഫറൻസിൽ ചീഫ് ജസ്റ്റീസ് ആന്‍റണി ഡൊമിനിക് ഉൾപ്പെടെയുള്ള ജഡ്ജിമാരും എജി, അഡീഷണൽ എജി തുടങ്ങിയവരും ഹൈക്കോടതി ജീവനക്കാരും അഭിഭാഷകരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.