കുരുമുളക് വില വീണ്ടും താഴേക്ക്, കർഷകരും ചെറുകിട വ്യാപാരികളും പ്രതിസന്ധിയിൽ
Thursday, April 26, 2018 1:25 AM IST
തൊടുപുഴ: കുരുമുളക് ഉത്പാദനമേഖലയിൽ ആശങ്കയുയർത്തി ഉൽപന്ന വില ദിനം പ്രതിയെന്നോണം താഴുന്നു. കർഷകരും ചെറുകിട വ്യാപാരികളും പ്രതിസന്ധിയിൽ. ശ്രീലങ്ക വഴി വൻ തോതിൽ കുരുമുളക് ഇറക്കുമതി ചെയ്യപ്പെടുന്നതാണു കാരണം.

വില ഉയർത്താനുള്ള ശ്രമമെന്ന നിലയിൽ ഇറക്കുമതിക്ക് 500 രൂപ അടിസ്ഥാന വില നിശ്ചയിച്ച് കേന്ദ്ര വാണിജ്യമന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ, അതും ഫലപ്രദമായില്ല. ശ്രീലങ്കയിൽനിന്ന് ഇപ്പോൾ താണവിലയ്ക്കു വൻതോതിൽ കുരുമുളക് ഇറക്കുമതി ചെയ്യപ്പെടുന്നു. ഇറക്കുമതി ഏതു വിലയ്ക്കായാലും 500 രൂപവച്ചു കണക്കാക്കി ചുങ്കം അടച്ചാൽമതി എന്ന വ്യാഖ്യാനമാണ് കസ്റ്റംസ് നല്കിയത്. പ്രയോഗത്തിൽ മന്ത്രാലയത്തിന്‍റെ ഉത്തരവ് വെറുതേയായി.
ഇന്നലെ കിലോയ്ക്ക് 365 രൂപ എന്ന നിലയിലാണ് പ്രധാന മാർക്കറ്റുകളിൽ കുരുമുളകു വിപണനം നടന്നത്.

ഒരാഴ്ച മുന്പ് കിലോയ്ക്ക് 390- 400 എന്ന നിലയിലായിരുന്നു വില. ജനുവരിയിൽ 450 രൂപയായിരുന്നു വില. കഴിഞ്ഞ വർഷം ഇതേ സമയത്ത് 570-580 രൂപ ഉണ്ടായിരുന്നു.

ഓരോ ദിവസവും മാർക്കറ്റിൽ വിലത്തകർച്ചയാണ് രേഖപ്പെടുത്തുന്നത്. കിലോയ്ക്ക് 720 രൂപ വരെയെത്തി കർഷകർക്ക് ഏറെ പ്രതീക്ഷ നൽകിയ കുരുമുളകിനാണ് വില പകുതിയായി താഴ്ന്നത്.

കുരുമുളക് ഉത്പാദനം കുറഞ്ഞിരിക്കുന്പോഴാണ് വിലത്തകർച്ച കർഷകർക്ക് ഇരട്ടപ്രഹരമായത്. 2016-17 ൽ 34065 ടണ്‍ കുരുമുളകാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചതെങ്കിൽ 2017-18ൽ 24000 ടണ്‍ മാത്രമാണ് ഉത്പാദനം.


ശ്രീലങ്കൻ തുറമുഖം വഴി എത്തുന്ന കുരുമുളകിന് എട്ടു ശതമാനം ചുങ്കമേ ഉള്ളൂ. കിലോയ്ക്ക് 300 രൂപയ്ക്ക് ഈ കുരുമുളക് ഇന്ത്യയിലെത്തും.
കർണാടക മുളകും കൃഷിക്കാർക്കു ഭീഷണിയായി. ഗുണമേന്മ കുറവായതിനാൽ കിലോക്ക് 320 രൂപയ്ക്കു വരെ ഇതു ലഭിക്കും.

കറിപൗഡർ കന്പനികളും മറ്റും കർണാടക കുരുമുളക് കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതോടെ കേരളത്തിൽനിന്നുള്ള മുളകിന് മാർക്കറ്റു നഷ്ടമായി.

ഇതിനിടെ വിലത്തകർച്ച തുടരുന്പോൾ മെച്ചപ്പെട്ട വില ലഭിക്കുമെന്ന പ്രതീക്ഷയിൽ കുരുമുളക് ശേഖരിച്ചുവയ്ക്കാനും കഴിയില്ലെന്ന് ചെറുകിട വ്യപാരികളും കർഷകരും പറയുന്നു.
മുൻകാലങ്ങളിൽ കുരുമുളക് സ്റ്റോക്ക് ചെയ്ത് വില ഉയരുന്പോൾ വിൽക്കുന്ന പതിവ് കർഷകർക്കിടയിൽ ഉണ്ടായിരുന്നു. പഴയ കുരുമുളകിനു വിലയും കൂടുതൽ ലഭിക്കുമായിരുന്നു.
എന്നാൽ, ഭക്ഷ്യസുരക്ഷാ നിയമം കർശനമായതോടെ കുരുമുളക് സ്റ്റോക്ക് ചെയ്ത് വിൽക്കാൻ കഴിയാതെയായി.

സ്റ്റോക്ക് ചെയ്യുന്ന കുരുമുളകിൽ പൂപ്പൽബാധയും മറ്റും ഉണ്ടാകുന്നുവെന്ന കാരണത്താൽ വ്യാപാരികൾ ഇവയ്ക്കു വില കുറയ്ക്കാനും തുടങ്ങി.

ടി.പി. സന്തോഷ്കുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.