മർദിച്ചു കൊല്ലുന്ന പോലീസുകാരോടു പിണറായിക്ക് ആരാധന: ചെന്നിത്തല
മർദിച്ചു കൊല്ലുന്ന പോലീസുകാരോടു പിണറായിക്ക് ആരാധന: ചെന്നിത്തല
Wednesday, April 25, 2018 2:13 AM IST
കൊച്ചി: പണ്ടു പോലീസ് മർദനമേറ്റെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു നിരപരാധികളെ മർദിച്ചു കൊല്ലുന്ന പോലീസ് ഉദ്യോഗസ്ഥരോടു കടുത്ത ആരാധനയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിമാനം റാഞ്ചുന്നവരോടു യാത്രക്കാർക്ക് ആരാധന തോന്നുന്ന അവസ്ഥയായ സ്റ്റോക് ഹോം സിൻഡ്രോം പിണറായിയെ ബാധിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം മറൈൻഡ്രൈവിൽ നടത്തിവന്ന 24 മണിക്കൂർ ഉപവാസ സമരം അവസാനിപ്പിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശ്രീജിത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിൽ കുറഞ്ഞതൊന്നും യുഡിഎഫ് അംഗീകരിക്കില്ല. സംഭവത്തിൽ പ്രതികളായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണം. ഈ ആവശ്യം സാധ്യമാകാത്ത സാഹചര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡി മരണത്തിനു പിന്നിൽ ഇടതുപക്ഷ പാർട്ടിയുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നു ജനങ്ങൾ സംശയിക്കുന്നു. സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി പി. രാജീവ് ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണം. ജില്ലാ സെക്രട്ടറി അറിയാതെ ഏരിയാ കമ്മിറ്റി ചലിക്കില്ല. എസ്പിയും ആർടിഎഫ് ഉദ്യോഗസ്ഥരും ജില്ലാ സെക്രട്ടറി അറിയാതെ പ്രവർത്തിക്കില്ല. കേരളത്തിന്‍റെ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. ഒരു നിമിഷം പോലും കസേരയിൽ തുടരാൻ പിണറായി അർഹനല്ല.


ഒരു കസ്റ്റഡി മരണത്തിന്‍റെ പേരിലാണു കെ. കരുണാകരൻ രാജിവച്ചതെന്നും ജയറാം പടിക്കലും മധുസൂദനനും ഈ കേസിലാണ് ജയിലിൽ കിടന്നതെന്നും എസ്പി എ.വി. ജോർജ് ഓർക്കണം. ഡിഐജി ആയി തിരിച്ചുവരാമെന്ന തരത്തിൽ എ.വി. ജോർജ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വെറും മോഹമാണെന്നും അത്തരം മോഹങ്ങൾ കൈയിൽ വച്ചാൽ മതിയെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.