ആർമി റിക്രൂട്ട്മെന്‍റ് തട്ടിപ്പ്: എട്ടു പേർ പിടിയിൽ
Monday, April 23, 2018 1:58 AM IST
തിരുവനന്തപുരം: പാങ്ങോട് നടക്കുന്ന ആർമി റിക്രൂട്ട്മെന്‍റ് റാലിയിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി എത്തിയ രണ്ട് ഉദ്യോഗാർഥികൾ പിടിയിൽ. കൊല്ലം ജില്ലയിൽനിന്നുള്ളവരാണെന്നു തെളിയിക്കുന്ന വ്യാജ ആധാർ കാർഡുമായി എത്തിയ രണ്ടു യുപി സ്വദേശികളാണു പിടിയിലായത്. ഇവരെ കൂടാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഓണ്‍ലൈൻ അപേക്ഷ അയച്ച ആറുപേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

നൂതന വിവരസാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തുന്ന റിക്രൂട്ട്മെന്‍റിൽ ഇവർ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് ഇവരെ കഴിഞ്ഞ രാത്രിയോടെ പൂജപ്പുര പോലീസിനു കൈമാറി. ഉദ്യോഗാർഥികളുമായി റിക്രൂട്ടിംഗ് ഉദ്യോഗസ്ഥർ നടത്തിയ അഭിമുഖത്തിലും രേഖകളുടെ പരിശോധനയിലുമാണ് ഇവർ ഹാജരാക്കിയതു വ്യാജരേഖകളാണെന്നു വ്യക്തമായത്. തുടർന്നു നടന്ന ചോദ്യംചെയ്യലിൽ ഇവർ ഉത്തർപ്രദേശിൽനിന്നുള്ളവരാണെന്നു വ്യക്തമായി.

ഇവരെ കൂടാതെ ഒൻപത് ഉദ്യോഗാർഥികൾ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് റാലിയിൽ പങ്കെടുക്കാൻ ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇതിൽ ആറു പേരെയും പിടികൂടി. ഏജന്‍റിന് പണം നൽകിയാണു വ്യാജ രേഖ സംഘടിപ്പിച്ചതെന്ന് പിടിയിലായവർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വളരെ ജാഗ്രതയോടും സമഗ്രമായും നടത്തുന്ന പരിശോധനയിലൂടെയാണ് വ്യാജരേഖകൾ കണ്ടെത്താനും സേനയിൽ അയോഗ്യരായവർ പ്രവേശിക്കുന്നവർ തടയുന്നതിനും കഴിഞ്ഞത്. കൂടാതെ, അഭിമുഖത്തിനു ശേഷവും ഉദ്യോഗാർഥികൾ സമർപ്പിച്ച രേഖകൾ അതാത് പോലീസ് സ്റ്റേഷൻ, വിദ്യാഭ്യാസ ബോർഡ്, സ്പോർട്സ് അഥോറിറ്റി എന്നിവർക്ക് രേഖകൾ അയച്ചു കൊടുത്ത് റിക്രൂട്ടിംഗിൽ വ്യാജ ്രവേശനം തടയാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഉള്ളവർക്കായി നടക്കുന്ന ആർമി റിക്രൂട്ട്മെന്‍റ് റാലി പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിലാണു നടക്കുന്നത്. ഈ മാസം 27 വരെയാണു റിക്രൂട്ട്മെന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.