തൃശൂർ പൂരത്തിന്‍റെ സാമ്പിൾ വെടിക്കെട്ട് ഇന്ന്
തൃശൂർ പൂരത്തിന്‍റെ  സാമ്പിൾ വെടിക്കെട്ട് ഇന്ന്
Monday, April 23, 2018 1:58 AM IST
തൃശൂർ: പൂരത്തിന്‍റെ മൂന്നോടിയായി ഇന്നു രാത്രി ശക്തന്‍റെ തട്ടകത്ത് ആകാശപ്പൂരം അരങ്ങേറും. രാത്രി ഏഴിന് ആരംഭിക്കുന്ന സാമ്പിൾ വെടിക്കെട്ടിൽ ഇത്തവണ പാറമേക്കാവ് വിഭാഗമാണ് ആദ്യം തിരികൊളുത്തുക. വെടിമരുന്നിലുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും വെടിക്കെട്ട്.

എങ്കിലും തനിമചോരില്ലെന്ന ആവേശത്തിൽ തന്നെയാണ് വെടിക്കെട്ട് കമ്പക്കാർ. കഴിഞ്ഞ വർഷത്തെപോലെ കാണികളെ സ്വരാജ് റൗണ്ടിൽ നിന്നു മാറ്റിനിർത്തിയാവും ഇത്തവണയും വെടിക്കെട്ട്. രാഗം തിയറ്റർ മുതൽ നായ്ക്കനാൽവരെ നിയന്ത്രണമുണ്ടാകും. സ്വരാജ് റൗണ്ടിലെ ഇന്നർ ഫുട്പാത്തിലേക്ക് ആരെയും കയറ്റില്ല. ഇവിടങ്ങളിൽ പോലീസിന്‍റെ ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞു.


കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ പല ഭാഗത്തും മഴ പെയ്യുന്നത് വെടിക്കെട്ട് പ്രേമികളിൽ ആശങ്കയുണർത്തിയിട്ടുണ്ട്. 8.30 വരെയാണ് വെടിക്കെട്ടിനു സമയം അനുവദിച്ചിട്ടുള്ളത്. വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി ശ്രീനിവാസനാണു പാറമേക്കാവിന്‍റെ കമ്പക്കെട്ടിന്‍റെ കാവൽക്കാരൻ. തിരുവമ്പാടി വിഭാഗത്തിന് ഇത്തവണയും കുണ്ടന്നൂർ ശ്രീകൃഷ്ണ ഫയർ വർക്സിലെ പി.എം. സജിയാണ് വെടിക്കെട്ടിന്‍റെ ചുമതല. ആകാശപ്പൂരത്തിന്‍റെ അവസാനവട്ട ഒരുക്കത്തിലായിരുന്നു ഇന്നലെ ഇരുദേവസ്വങ്ങളും. വെടിക്കെട്ടിന്‍റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഒന്നര മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.