പാലാ: പത്രം എന്നതിലുപരി ദീപിക ഒരു സംരംഭവും മുന്നേറ്റവുമാണെന്നു പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. ദീപിക ഫ്രണ്ടസ് ക്ലബ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പാലായിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ മുരിക്കൻ. ദീപികയിലൂടെ ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങൾ ദീപിക ഫ്രണ്ടസ് ക്ലബ് വഴി സമൂഹത്തിന്റെ താഴെത്തട്ടിൽ വരെയെത്തുകയും വലിയൊരു മുന്നേറ്റത്തിനു കാരണമാവുകയും ചെയ്യുമെന്ന് മാർ മുരിക്കൻ പറഞ്ഞു.
മേയ് 26 നു പാലായിൽ നടക്കുന്ന ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ പാലാ സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഡിഎഫ്സി പാലാ സോൺ നേതൃസംഗമത്തിലാണു സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം മാർ ജേക്കബ് മുരിക്കൻ നിർവഹിച്ചത്. ദീപിക ഫ്രണ്ട്സ് ക്ലബ് പതാകയുടെ പ്രകാശനം സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി. സഖറിയ, സംസ്ഥാന ട്രഷറർ ടോമി തുരുത്തിക്കര എന്നിവർക്കു പതാക കൈമാറി മാർ ജേക്കബ് മുരിക്കൻ നിർവഹിച്ചു.
സമ്മേളനത്തിൽ ഡോ. സണ്ണി വി. സഖറിയ അധ്യക്ഷത വഹിച്ചു. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സി എം ഐ മുഖ്യപ്രഭാഷണം നടത്തി. ഡിഎഫ്സി പാലാ സോൺ കോ-ഓർഡിനേറ്റർ ഫാ. സ്കറിയ വേകത്താനം, വനിതാ വിഭാഗം പ്രതിനിധി സിജി ലൂക്സൺ, ജോർജ് വടക്കേൽ, ബെന്നി വടക്കേടം തുടങ്ങിയവർ പ്രസംഗിച്ചു. ഡിഎഫ്സി സംസ്ഥാന ട്രഷറർ ടോമി തുരുത്തിക്കര സ്വാഗതവും ബേബി തൈരംചേരിൽ കൃതജ്ഞയും പറഞ്ഞു.
ഡിഎഫ്സി നേതൃസമ്മേളനം ചേർന്നു
പാലാ: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ സോൺ ഭാരവാഹികളുടെ നേതൃസമ്മേളനം ഇന്നലെ പാലാ സെന്റ് തോമസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സംസ്ഥാന സമ്മേളനത്തിനും കർഷക ജാഥയ്ക്കും വേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു. ദീപിക ഫണ്ട്സ് ക്ലബ് പാലാ സോൺ കോ-ഓർഡിനേറ്റർ ഫാ.സ്കറിയ വേകത്താനം , ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ തുടങ്ങിയവർ ചർച്ച നയിച്ചു. വിവിധ റീജിയൻ അടിസ്ഥാനത്തിൽ റീജിൺ കോ-ഓർഡിനേറ്റർമാരും ഭാരവാഹികളും യോഗം ചേർന്നു. തീരുമാനങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി. സഖറിയ, സംസ്ഥാന ട്രഷറർ ടോമി തുരുത്തിക്കര, വനിതാ വിഭാഗം പ്രതിനിധി സിജി ലൂക്സൺ, ജോർജ് വടക്കേൽ, ബെന്നി വടക്കേടം, ബേബി തൈരംചേരിൽ, ചാക്കപ്പൻ തയ്യിൽ, ജോമോൻ ശാസ്താംപടവിൽ, ജോജോ പുന്നപ്ലാക്കൽ, ബിജു കദളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.