കേന്ദ്ര ഐബി മേധാവി സംസ്ഥാനത്ത്
Friday, April 20, 2018 1:19 AM IST
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത വ്യാജഹർത്താലിൽ അക്രമവും കൊള്ളയുമുണ്ടായ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ മേധാവി രാജീവ് ജെയ്ൻ കേരളത്തിലെത്തി. വ്യാജ ഹർത്താലിന്‍റെ മറവിൽ വർഗീയ ലഹളയ്ക്കു ശ്രമം നടന്നതായി സ്ഥിരീകരണമുണ്ടായതോടെയാണ് ഇന്‍റലിജൻസ് ബ്യൂറോ മേധാവി കേരളത്തിലെത്തിയത്.

ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയ ഐബി മേധാവി വൈകുന്നേരത്തോടെ ഗവർണർ ജസ്റ്റീസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. തുടർന്നു പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സംസ്ഥാന ഇന്‍റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ, എസ്പിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ കണ്ടു സ്ഥിതിഗതികൾ ആരാഞ്ഞു. രാജ്ഭവനിലാണ് അദ്ദേഹം താമസിക്കുന്നത്.

ജമ്മുകാഷ്മീരിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ രഹസ്യമായി ഹർത്താൽ ആഹ്വാനം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചായിരുന്നു ഹർത്താൽ ആഹ്വാനം. സൈബർസെൽ വഴി ഈ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനോ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനോ പോലീസിന് കഴിഞ്ഞില്ല.

കടകൾ അടപ്പിക്കലും ആക്രമണങ്ങളും അരങ്ങേറിയിട്ടും കൂടുതൽ പോലീസിനെ വിന്യസിക്കാനോ അക്രമങ്ങൾ അടിച്ചമർത്താനോ പോലീസ് നേതൃത്വത്തിന് കഴിഞ്ഞില്ല. അക്രമം നേരിടാൻ മലപ്പുറത്തും കോഴിക്കോട്ടും ഒരാഴ്ചത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമം നടത്തിയ കേസിൽ 950 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും എസ്ഡിപിഐക്കാരാണ്. സിപിഎം, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. ഹർത്താൽ ആഹ്വാനം ചെയ്തവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തുകയാണ്.


ടാഗോർ തിയറ്ററിൽ നടന്ന ഐബി ദിനാഘോഷത്തിലും രാജീവ് ജെയ്ൻ പങ്കെടുത്തു.


വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം: പോലീസ് മേധാവി

തിരുവനന്തപുരം: വാട്സ് ആപ് ഹർത്താൽ സംസ്ഥാനത്തു വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേരളത്തിന്‍റെ ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്ത സംഭവമായിരുന്നു വാട്സ് ആപ് മുഖേന ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹർത്താലെന്നും അദ്ദേഹം പറഞ്ഞു.

ഹർത്താൽ ദിനത്തിൽ ധാരാളം പൊതുമുതൽ നശിപ്പിക്കുകയും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. വാട്സ് ആപ് വഴി ഹർത്താൽ ആഹ്വാനം ചെയ്തവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരുമെന്നും അതിനായി അന്വേഷണം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിവ് തെളിയിച്ചവരും സാങ്കേതിക വിദഗ്ധരുമായ പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിരിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്താനാണു നിർദേശം നൽകിയിരിക്കുന്നത്. കഴിവ് തെളിയിച്ച ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. കുറ്റക്കാർ ആരായാലും വെറുതെ വിടില്ല. കേസിൽ അറസ്റ്റിലായ ആർടിഎഫ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങളും അന്വേഷിക്കും. റൂറൽ എസ്പിക്കെതിരായ പരാതിയും അന്വേഷിക്കുമെന്നു ഡിജിപി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.