ചിന്തകളിൽ ഇടിമുഴക്കവുമായി മാർ അത്തനാസിയോസ്
ചിന്തകളിൽ ഇടിമുഴക്കവുമായി മാർ അത്തനാസിയോസ്
Thursday, April 19, 2018 12:18 AM IST
തിരുവല്ല: കാലം ചെയ്ത ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത സമൂഹത്തിൽ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. അനീതിക്കും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ അദ്ദേഹത്തിന്‍റേത് ഇടിമുഴക്കത്തോടെയുള്ള പ്രവാചകശബ്ദമായിരുന്നു. അനുവാചകരിലേക്ക് വേഗത്തിൽ സംവദിക്കാനുള്ള മാർഗമായി മാർ അത്തനാസിയോസ് കവിതയും സംഗീതവും തനതുശൈലിയായി രൂപപ്പെടുത്തി.

പ്രഭാഷകൻ, ധ്യാനഗുരു, ചിന്തകൻ, വേദശാസ്ത്രപണ്ഡിതൻ തുടങ്ങിയ നിലകളിൽ അദ്ദേഹം സഭയിലും സമൂഹത്തിലും അറിയപ്പെട്ടു. ആഴമായ വായനയും ചിന്തകളുമാണ് മാർ അത്താനാസിയോസിനെ വ്യത്യസ്തനാക്കിയത്. ആരെയും ആകർഷിക്കുന്ന പ്രഭാഷണങ്ങൾ ചിന്തോദ്ദീപകമാണ്. സംഗീതത്തെ ആഴമായി സ്നേഹിച്ച അദ്ദേഹം കവിതകളുടെയും പ്രിയപ്പെട്ടവനായിരുന്നു. സാമൂഹികമായ മാറ്റത്തിനുവേണ്ടിയുള്ള കവി വചനങ്ങളും സാംസ്കാരിക നായകരുടെ ശബ്ദങ്ങളുമെല്ലാം തന്‍റെ നാവിലൂടെ ഇടിമുഴക്കത്തോടെ വേദികളിൽ ഏറ്റുപറയാൻ മാർ അത്തനാസിയോസിനു കഴിഞ്ഞു. മലയാളത്തിൽ മാറ്റത്തിന്‍റെ മാറ്റൊലി മുഴക്കിയ കവിതകളെ തനതു ശബ്ദഗാംഭീരത്തോടെ സുവിശേഷവുമായി കോർത്തിണക്കിയപ്പോൾ അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് മൂർച്ചയേറി. ദൈവസൃഷ്ടിയായ പ്രപഞ്ചത്തെ പൂർണമായി ഉൾക്കൊള്ളുന്ന സുവിശേഷസത്യങ്ങളെയാണ് അദ്ദേഹം മുറുകെപിടിച്ചത്. സാധാരണ സംഭാഷണങ്ങളിൽ പോലും സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ചിന്തകൾ പകർന്നു.

മാരാമണ്‍ കണ്‍വൻഷൻ വേദികളിൽ ഗീവർഗീസ് മാർ അത്തനാസിയോസിന്‍റെ പ്രഭാഷണദിവസം പന്തൽ നിറഞ്ഞുകവിയും. സാമൂഹികമായ വിഷയങ്ങൾ തിരുവചന കാഴ്ചപ്പാടിൽ വ്യാഖ്യാനിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യേകമായ കഴിവ് സഭാ സമുദായ ഭേദമെന്യേ ആരാധകരെ നേടിക്കൊടുത്തു. ദുഃഖിതരുടെയും ആലംബഹീനരുടെയും ആശ്രയമായ മെത്രാപ്പോലീത്തയ്ക്ക് അനുവാചകന്‍റെ ഹൃദയം കവരുന്നതിനു സവിശേഷമായ പാടവമുണ്ടായിരുന്നു. നൈസർഗികവും കാവ്യാത്മകവുമായ ശൈലിയിൽ വേദപുസ്തകത്തിലെ ഗഹനമായ ആശയങ്ങൾ അനുവാചകരിലേക്ക് സംവേദനം ചെയ്യുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
തിരുവചന സന്ദേശങ്ങളുടെ സാമൂഹികമായ പ്രസക്തിക്കാണ് മാർ അത്തനാസിയോസ് പ്രധാന്യം നൽകിയത്. അതു പ്രസംഗത്തിലൂടെ മാത്രമല്ല, പ്രവൃത്തിയിലും അദ്ദേഹം കാട്ടിത്തന്നു. സേവനം ചെയ്ത മേഖലകളിലെല്ലാം വ്യത്യസ്തമായ ചിന്തകളും പ്രവർത്തനങ്ങളും അദ്ദേഹത്തെ വേറിട്ടതാക്കി. വിവിധ ഭദ്രാസനങ്ങളിൽ സേവനം ചെയ്യുന്പോഴെല്ലാം പ്രത്യേകമായ പ്രോജക്ടുകൾ തയാറാക്കി പ്രവർത്തിച്ചു.

മാരാമണ്‍ കണ്‍വൻഷന്‍റെ ചുമതലക്കാരനായിരിക്കുന്പോഴാണ് കണ്‍വൻഷന്‍റെ ഈറ്റില്ലമായ കല്ലിശേരി കടവിൽ മാളികയുടെ പുനരുദ്ധാരണത്തിനു പദ്ധതികൾ തയാറാക്കി പ്രവർത്തിച്ചത്. പാർശ്വവത്കരിക്കപ്പെട്ടവരെയും സമൂഹത്തിൽ സഹായം അർഹിക്കുന്നവരുടെയും ചേർത്തു നിർത്താനും സഹോദരീ സഭകളുമായി നല്ല ബന്ധം നിലനിർത്തുന്നതിനും സമുദായ സ്നേഹത്തോടൊപ്പം സാമൂഹികമായ ഐക്യം നിലനിർത്താനും മാർ അത്താനാസിയോസ് തന്‍റെ പ്രവർത്തനപന്ഥാവിൽ ഏറെ ശ്രദ്ധിച്ചു.


ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, മന്ത്രി മാത്യു ടി.തോമസ്, എംപിമാരായ ആന്‍റോ ആന്‍റണി, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.


മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചിച്ചു

ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ

കോട്ടയം: പരന്നവായനയും ആഴത്തിലുളള ചിന്തയുംകൊണ്ട് സ്വന്തം രചനകളെയും പ്രഭാഷണങ്ങളെയും സന്പന്നമാക്കിയ മനുഷ്യസ്നേഹിയായിരുന്നു കാലംചെയ്ത മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അത്തനാസിയോസെന്നു ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. സഭകൾ തമ്മിൽ സൗഹാർദവും സഹകരണവും വളർത്തുന്നതിന് അദ്ദേഹം ശ്രമിച്ചിരുന്നെന്നും കാതോലിക്കാ ബാവാ അനുസ്മരിച്ചു.

ചങ്ങനാശേരി അതിരൂപത

ചങ്ങനാശേരി: മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അത്തനാസിയോസിന്‍റെ മരണത്തിൽ ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സംഗത്തിന്‍റെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അനുശോചനം രേഖപ്പെടുത്തി.

വിശ്വാസത്തിൽ ഉറച്ചതും ധീരവും സഭൈക്യത്തിന് ഉതകുന്നതുമായ നിലപാടുകൾ വഴി അദ്ദേഹം ക്രൈസ്തവ സമൂഹത്തിന് മുഴുവൻ ദിശാബോധം നല്കിയെന്നും ചങ്ങനാശേരിയുടെ നല്ല അയൽക്കാരനും സുഹൃത്തുമായ തിരുമേനിയുടെ അകാലദേഹവിയോഗത്തിൽ ചങ്ങനാശേരി അതിരൂപത അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

മാർ അത്തനാസിയൂസിന്‍റെ നിര്യാണത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലും അനുശോചനം രേഖപ്പെടുത്തി. നിലയ്ക്കൽ എക്യുമെനിക്കൽ കമ്മീഷനും സഭൈക്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം നല്കിയ സഭാധ്യക്ഷനാണ് മാർ അത്തനാസിയോസെന്നും അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തിൽ മാർത്തോമ്മാ സഭയോടും അദ്ദേഹത്തിന്‍റെ കുടുംബാഗങ്ങളോടുമുള്ള അനുശോചനവും പ്രാർഥനയും മാർ പവ്വത്തിൽ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാർത്തോമാ സഭയിലെ സഫ്രഗൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അത്തനാസിയോസിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. അതിപുരാതനമായ മാർത്തോമാ സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തിസ്രോതസായി വർത്തിച്ച പുരോഹിത ശ്രേഷ്ഠനെയാണ് അദ്ദേഹത്തിന്‍റെ നിര്യാണം മൂലം നഷ്ടമായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.