വീടിന്‍റെ ചായ്പിൽ അന്പതുകാരൻ വെട്ടേറ്റു മരിച്ചനിലയിൽ
Sunday, March 18, 2018 12:16 AM IST
അടൂർ: വീടിന്‍റെ ചായ്പില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട നിലയില്‍. പ്രതി കസ്റ്റഡിയിലെന്ന് സൂചന. കൈപ്പട്ടൂർ വള്ളിക്കോട് വട്ടമുരുപ്പേല്‍ ശങ്കരനെയാണ് (50) ചന്ദനപ്പള്ളി - ഏഴംകുളം റോഡില്‍ ഇടത്തിട്ട ഗവണ്‍മെന്‍റ് എല്‍പി സ്കൂളിനു സമീപം തറയിൽ ജോർജിന്‍റെ വീടിന്‍റെ അടുക്കളയോടു ചേർന്ന ചായ്പിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന്‍റെ ഇരുകാലുകളിലും മൂർച്ചയുള്ള ആയുധംകൊണ്ട് വെട്ടേറ്റ പാടുകളുണ്ടായിരുന്നു. കുതികാലിന്‍റെ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നാണ് മരണം സംഭവിച്ചത്. സ്ഥലത്ത് രക്തം തളംകെട്ടിക്കിടപ്പുണ്ട് . കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ഇന്നലെ രാവിലെ വീട്ടുകാരാണ് മൃതദേഹം വീടിന്‍റെ ചായ്പില്‍ കണ്ടത്. വെള്ളിയാഴ്ച രാത്രി പത്തിനു ശങ്കരൻ ചായ്പ്പിൽ കിടക്കുന്നത് ഗൃഹനാഥ കണ്ടിരുന്നു.


ശങ്കരൻ അകന്ന ബന്ധുവാണെന്നും പറയുന്നു. ഇയാൾ ഇടയ്ക്കിടെ ഇവിടെ എത്താറുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞ് കൊടുമണ്‍ പോലീസും ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിപരിശോധന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.