തദ്ദേശ സ്ഥാപന പദ്ധതിനിർവഹണം ലക്ഷ്യം നേടിയില്ല
തദ്ദേശ സ്ഥാപന  പദ്ധതിനിർവഹണം ലക്ഷ്യം നേടിയില്ല
Saturday, March 17, 2018 1:10 AM IST
തിരുവനന്തപുരം: ട്രഷറി നിയന്ത്രണവും ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട അവ്യക്തകളും സംസ്ഥാനത്തെ തദ്ദേശ സ്ഥാപന പദ്ധതിനിർവഹണത്തെ ദോഷകരമായി ബാധിച്ചെന്നു വിലയിരുത്തൽ. രണ്ടു മാസത്തോളം നീണ്ട ട്രഷറി നിയന്ത്രണവും ചരക്കുസേവന നികുതിയിലെ അവ്യക്തതയെത്തുടർന്നു കരാറുകാർ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചതുമാണു ലക്ഷ്യത്തിലെത്തുന്നതിനു തടസമായതെന്നു ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തദ്ദേശ വകുപ്പ് അറിയിച്ചു.

സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കേ, സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതുവരെ ചെലവഴിക്കാനായത് 68 ശതമാനം തുക മാത്രമാണ്. ഇക്കാലയളവിലെ പദ്ധതിച്ചെലവിന്‍റെ 80 ശതമാനമായിരുന്നു സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. ഇതിന്‍റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളാണു നടത്തിവന്നത്. 2017 ജൂണ്‍ മുതൽ പദ്ധതിച്ചെലവിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു കാര്യമായ പുരോഗതിയുണ്ടായിരുന്നു. എന്നാൽ, നവംബർ, ഡിസംബർ മാസങ്ങളിലുണ്ടായ ട്രഷറി നിയന്ത്രണം പദ്ധതി പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചു. നവംബറിൽ 10 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇതു രണ്ടു ശതമാനത്തിൽ ഒതുങ്ങി. ഡിസംബറിൽ പ്രതീക്ഷിച്ച 15 ശതമാനം വർധന മൂന്നിലൊന്നായി ചുരുക്കേണ്ടിവന്നതായും രേഖകൾ സഹിതമുള്ള റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു.

ചരക്കുസേവന നികുതി നടപ്പാക്കിയപ്പോൾ, തദ്ദേശ സ്ഥാപനങ്ങളുടെ നിർമാണക്കരാറുകൾ ഏറ്റെടുക്കുന്നവരുടെ നികുതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തത്തുടർന്ന് ഇവർ നിർമാണപ്രവൃത്തികൾ ഏറ്റെടുക്കാൻ തയാറായില്ല. ഇതു പദ്ധതിയെ ദോഷകരമായി ബാധിച്ചതായാണു വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തദ്ദേശ സ്ഥാപന പ്രവർത്തനങ്ങൾ താളം തെറ്റിയെന്ന കഴിഞ്ഞ ദിവസം നിയമസഭയിലെ പ്രതിപക്ഷ ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി പോൾ ആന്‍റണി ഇന്നലെ യോഗം വിളിച്ചുകൂട്ടിയത്.

6194.65 കോടി രൂപയായിരുന്നു 2017- 18 ലെ തദ്ദേശ സ്ഥാപന പദ്ധതിവിഹിതം. ഇതിൽ 3952.24 കോടി രൂപ ചെലവഴിക്കാനായി. 63.8 ശതമാനമാണു പദ്ധതിച്ചെലവായി കണക്കാക്കുന്നതെങ്കിലും ട്രഷറികളിൽ കെട്ടിക്കിടക്കുന്നതു കൂടി ചേരുമ്പോൾ ഇത് 68 ശതമാനത്തിലെത്തുമെന്നാണു കണക്കാക്കുന്നത്.

ട്രഷറിയിൽ 11,389 ബില്ലുകളാണു കെട്ടിക്കിടക്കുന്നത്. 294.52 കോടി രൂപ നൽകാനുണ്ട്. ജില്ലാപഞ്ചായത്തുകളുടെ 468 ബില്ലുകളിലായി 51.36 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തിന്‍റെ 738 ബില്ലുകളിലായി 25.47 കോടിയും നൽകാനുണ്ട്.

നഗരസഭകളുടെ 1363 ബില്ലുകളിലായി 41.93 കോടി രൂപയും കോർപറേഷനുകളിലെ 410 ബില്ലുകളിലായി 46.58 കോടിയും നൽകാനുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ 8410 ബില്ലുകളിലായി 129.16 കോടി രൂപയാണു ട്രഷറി വഴി നൽകാനുള്ളത്.


കെ. ഇന്ദ്രജിത്ത്


ജില്ലാ പഞ്ചായത്തുകളിൽ കണ്ണൂർ മുന്നിൽ, പിന്നിൽ മലപ്പുറം

തിരുവനന്തപുരം: പദ്ധതി വിഹിതം ചെലവഴിക്കുന്ന ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന കണ്ണൂരാണു മുന്നിൽ. തദ്ദേശ വകുപ്പു മന്ത്രി കെ.ടി. ജലീൽ ഉൾപ്പെടുന്ന മലപ്പുറമാണു പിന്നിൽ.

കണ്ണൂർ ജില്ലാ പഞ്ചായത്തിനു ലഭിച്ച 47 കോടിയിൽ 32.06 കോടി രൂപ ചെലവിട്ടു. ചെലവഴിച്ചത് 67.81 ശതമാനം പദ്ധതി തുകയാണ്. 62.67 ശതമാനം ചെലവഴിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് രണ്ടാമത്. 70.31 കോടിയിൽ 44.06 കോടി ചെലവഴിച്ചു.

ഏറ്റവും പിന്നിലുള്ള മലപ്പുറം ജില്ലാ പഞ്ചായത്ത് 79.85 കോടിയിൽ 26.03 കോടിമാത്രമാണു ചെലവഴിച്ചത്. അതായത്, ചെലവഴിച്ചതു വെറും 32.60 ശതമാനം . ഇടുക്കി 38 ശതമാനവും പാലക്കാട് 39 ശതമാനവും പദ്ധതി തുക ചെലവിട്ടു പിന്നിലുള്ളവരുടെ പട്ടികയിൽ ഇടം നേടി.

കോർപറേഷനുകളിൽ 71.27 ശതമാനം പദ്ധതിത്തുക ചെലവഴിച്ച കൊല്ലമാണു മുന്നിൽ. കൊല്ലത്തിനു ലഭിച്ച 101.51 കോടിയുടെ വിഹിതത്തിൽ 72.35 കോടി ചെലവഴിച്ചു. ഏറ്റവും കുറവു തുക ചെലവഴിച്ചതു തിരുവനന്തപുരവും- 48.59 ശതമാനം. തിരുവനന്തപുരം കോർപറേഷനു ലഭിച്ച 255.71 കോടിയിൽ 124.24 കോടി മാത്രമാണു ചെലവിട്ടത്. 66.14 ശതമാനം പദ്ധതി തുക ചെലവഴിച്ച കണ്ണൂരാണു കോർപറേഷനുകളിൽ രണ്ടാമൻ. 53.81 ശതമാനം തുക ചെലവഴിച്ചു തൃശൂരും 53.79 ശതമാനം ചെലവിട്ട് കോഴിക്കോടും 49.78 ശതമാനം ചെലവഴിച്ചു കൊച്ചിയും തുടർസ്ഥാനങ്ങൾ നേടി.

നഗരസഭകളിൽ ഈരാറ്റുപേട്ടയാണു മുന്നിൽ. 3.30 കോടിയിൽ മുൻവർഷത്തെ സ്പിൽ ഓവർ അടക്കം 3.78 കോടി ചെലവിട്ടു. 114.55 ശതമാനം. കാസർഗോഡ് മുനിസിപ്പാലിറ്റിയാണ് ഏറ്റവും പിന്നിൽ. 39.95 ശതമാനം തുകയാണു ചെലവഴിച്ചത്.

ബ്ലോക്ക് പഞ്ചായത്തുകളിൽ അമ്പലപ്പുഴ മുന്നിലെത്തി. 3.26 കോടിയിൽ 3.32 കോടി ചെലവിട്ടു- 101.84 ശതമാനം. പറവൂർ മുനിസിപ്പാലിറ്റിയും 101.09 ശതമാനം ചെലവഴിച്ചു. 3.67 കോടിയിൽ 3.71 കോടി ചെലവഴിച്ചു.

ഈരാറ്റുപേട്ട, ആലത്തൂർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾ 95 ശതമാനത്തിൽ കൂടുതൽ ചെലവിട്ടു. 40.05 ശതമാനം തുക മാത്രം ചെലവഴിച്ച ദേവികുളം ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നിൽ. മുട്ടാർ ഗ്രാമപഞ്ചായത്ത് ആണ് ഏറ്റവും കൂടുതൽ തുക ചെലവിട്ടത്. 1.18 കോടി ബജറ്റ് വിഹിതവും മുൻവർഷത്തെ സ്പിൽ ഓവറുമടക്കം 2.50 കോടി ചെലവഴിച്ചു- 211.86 ശതമാനം. തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് 205.83 ശതമാനം ചെലവഴിച്ചു. 37 പഞ്ചായത്തുകൾ നൂറുശതമാനത്തിനു മുകളിൽ പദ്ധതി തുക ചെലവിട്ടു.

13.45 ശതമാനം മാത്രം തുക ചെലവഴിച്ച നെല്ലിയാമ്പതി ഗ്രാമപഞ്ചായത്താണ് ഏറ്റവും പിന്നിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.