ഉപഭോക്താക്കൾക്കായി പരാതി പരിഹാര സെൽ തുറക്കും
ഉപഭോക്താക്കൾക്കായി പരാതി പരിഹാര സെൽ തുറക്കും
Friday, March 16, 2018 12:32 AM IST
തിരുവനന്തപുരം: ഉപഭോതൃ പ്രശ്നങ്ങൾ പരിഹാരിക്കാനായി ഉപഭോക്തൃകാര്യ ഡയറക്ടറേറ്റും ജില്ലകളിൽ പരാതി പരിഹാര സെല്ലുകളും തുറക്കുമെന്നു മന്ത്രി പി. തിലോത്തമൻ.

ഭക്ഷ്യവകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അരികളിൽ കീടനാശിനി പ്രയോഗിക്കാറില്ല. എഫ്സിഐ വഴി വിതരണം ചെയ്യുന്ന ഗുണമേന്മയുള്ള അരിയാണിത്. സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഗോഡൗണുകളിൽ ഒന്നര മാസത്തോളം മാത്രമേ അരി സൂക്ഷിക്കാറുള്ളൂ. അതിനാൽ കീടനാശിനി പ്രയോഗിക്കേണ്ട ആവശ്യമുണ്ടാവാറില്ലെന്നും മന്ത്രി പറഞ്ഞു.

14,463 റേഷൻകടകളിൽ 4463 കടകളിൽ ഇതിനകം മെഷീൻ സ്ഥാപിച്ചുകഴിഞ്ഞു. റേഷൻവ്യാപാരികൾക്ക് പരിശീലനം നൽകിയെങ്കിലും പലരും ഇപ്പോഴും മെഷീൻ സ്ഥാപിക്കാൻ തയാറാവുന്നില്ല. അവർക്കു ലഭിക്കുന്ന ധാന്യത്തിൽ കുറവ് വരുന്നതിനാൽ കൃത്യമായ തൂക്കം ഉപഭോക്താക്കൾക്കു നൽകാൻ കഴിയുന്നില്ലെന്നാണു വ്യാപാരികൾ പറയുന്നത്. ഇതു ഒഴിവാക്കാനായി എഫ്സിഐ ഗോഡൗണുകളിൽനിന്നു ധാന്യങ്ങൾ ലോഡ് ചെയ്യുന്പോഴും തിരിച്ചു കടകളിലേക്ക് മാറ്റുന്പോഴും തൂക്കം ഉറപ്പിക്കും.


റേഷൻകടകളുടെ വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായി 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ റേഷൻകടയും പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ഭക്ഷ്യസാധനങ്ങളും ലഭ്യമാവുന്ന സ്റ്റോറാക്കി ഉയർത്തും. വിശപ്പ് രഹിത കേരളം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന ഭക്ഷ്യ കമ്മീഷനും 14 ജില്ലകളിലും പരാതി പരിഹാരയൂണിറ്റു സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.