സിപിഎമ്മിനു പുതിയ അടവുതന്ത്രം
സിപിഎമ്മിനു പുതിയ അടവുതന്ത്രം
Monday, February 26, 2018 1:50 AM IST
തൃശൂർ: കുടുംബങ്ങളും ജനങ്ങളുമായി അടുത്ത ബന്ധമുണ്ടാക്കാൻ സിപിഎം ജീവകാരുണ്യ, സാമൂഹ്യ സേവന രംഗങ്ങളിലേക്ക്. സർക്കാരിന്‍റെ ഭവനപദ്ധതികൂടി പ്രയോജനപ്പെടുത്തി പാവപ്പെട്ട കുടുംബങ്ങൾക്കു രണ്ടായിരം വീടുകൾ നിർമിച്ചു നൽകുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സമ്മേളനത്തിൽ 45 ഇന കർമപദ്ധതികൾക്ക് അംഗീകാരം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

നിർധന കുടുംബത്തിന് ഓരോ ലോക്കൽ കമ്മിറ്റിയും ഓരോ വീടുവീതം നിർമിച്ചു നൽകാനാണു നിർദേശം. പാർട്ടിക്ക് 2,193 ലോക്കൽ കമ്മിറ്റികളാണു കേരളത്തിലുള്ളത്. പ്രാദേശിക തലത്തിലുള്ള 250 ഗവണ്‍മെന്‍റ് ആശുപത്രികളുടെ വികസനം പാർട്ടി ഏറ്റെടുക്കും. കിടപ്പുരോഗികൾക്കു ശുശ്രൂഷ നൽകാൻ രണ്ടായിരം സാന്ത്വന പരിചരണ കേന്ദ്രങ്ങൾ തുടങ്ങും. ഈ കേന്ദ്രങ്ങളിലായി ഇരുപതിനായിരം വോളണ്ടിയർമാരുണ്ടാകും. സൗജന്യ സേവനമാണു നൽകുക. യുവാക്കൾക്കു വിവിധ പരീക്ഷകൾക്കു പരിശീലന കോഴ്സ് നൽകും. വിദഗ്ധർ ക്ലാസെടുക്കും.

സംസ്ഥാനത്തെ രണ്ടായിരം കുളങ്ങൾ മാലിന്യമുക്തമാക്കും. ഓരോ ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഇതു പൂർത്തിയാക്കുക. ഒരു ജില്ലയിൽ ഒരോ പുഴയെങ്കിലും മാലിന്യമുക്തമാക്കും. ജൈവകൃഷി വ്യാപിപ്പിക്കുന്ന പദ്ധതികൾ ലോക്കൽ കമ്മിറ്റികൾ ഏറ്റെടുക്കും. എല്ലാ ഗവണ്‍മെന്‍റ് സ്കൂളുകളും മികവിന്‍റെ കേന്ദ്രങ്ങളാക്കും. ഇതിനു പാർട്ടി കമ്മിറ്റികൾ സഹകരിക്കും.


ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ആറുമാസത്തിലൊരിക്കൽ ഗൃഹസന്ദർശന പരിപാടികൾ ഒരുക്കും. പിന്നോക്ക കോളനികളിൽ നടത്തുന്ന പരിപാടികളിൽ ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കണമെന്നും നിർദേശമുണ്ട്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം വർഗീയതയ്ക്കെതിരേയുള്ള പ്രചാരണദിനമായി ആചരിക്കാൻ തീരുമാനിച്ചു. ലോക്കൽ കമ്മിറ്റികൾ വർഗീയതയ്്ക്കെതിരേ സാംസ്കാരിക സംഗമങ്ങൾ സംഘടിപ്പിക്കും. പാർട്ടിചരിത്രം ഗ്രന്ഥത്തിന്‍റെ തുടർവാല്യങ്ങൾ ഈ വർഷംതന്നെ തയാറാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കു പരിശീലനം നൽകും. ഇഎംഎസ് അക്കാദമി അനൗദ്യോഗിക സർവകലാശാലയാക്കും.

ചെങ്ങന്നൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനും ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടാനും കഴിയണം. ഇതിനായി പാർട്ടി സംഘടനയെ ശക്തിപ്പെടുത്തും. സർക്കാരിന്‍റെ പ്രവർത്തനങ്ങളും പാർട്ടിയുടെ പ്രവർത്തനങ്ങളും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകും -കോടിയേരി വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.