റബർ വ്യാപാരിയുടെ മരണം ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന്
റബർ വ്യാപാരിയുടെ മരണം  ഉദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന്
Sunday, February 25, 2018 1:08 AM IST
ചാരുംമൂട്(ആലപ്പുഴ): റബർ വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു മാവേലിക്കര താലൂക്കിൽ നാളെ രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് രാജു അപ്സര, മാവേലിക്കര താലൂക്ക് പ്രസിഡന്‍റ് എം.എസ്. സലാമത്ത് എന്നിവർ അറിയിച്ചു. വാണിജ്യ നികുതി വകുപ്പിൽനിന്നു നോട്ടീസ് കിട്ടിയതിനെത്തുടർന്നാണ് റബർ വ്യാപാരി ജീവനൊടുക്കിയതെന്നും സെയിൽ ടാക്സ് ഉദ്യോഗസ്ഥരുടെ ഭീഷണിയെത്തുടർന്നാണിതെന്നും രാജു അപ്സര ആരോപിച്ചു.

നൂറനാട് ഉളവുക്കാട് പൊയ്കയിൽ റബർ ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്ന പാലമേൽ ഉളവുക്കാട് പൊയ്കയിൽ ബിജുരാജ് (38) ആണ് കഴിഞ്ഞദിവസം മരിച്ചത്. വിലത്തകർച്ചയെ ത്തുടർന്ന് നഷ്ടത്തിലായ റബർ വ്യാപാരം ബിജുരാജ് ഉപേക്ഷിച്ചിരുന്നു.


വ്യാപാരം നടത്തിയ 2013-14 കാലയളവിൽ 68,90,695 രൂപയുടെ വ്യാപാരം നടന്നെന്നും ഇതിനുള്ള നികുതിയിനത്തിൽ നാലു ലക്ഷം രൂപ ഉടൻ അടയ്ക്കണമെന്നും കാണിച്ചു ബിജുരാജിനു കഴിഞ്ഞദിവസം വാണിജ്യ നികുതി വകുപ്പിൽനിന്നു നോട്ടീസ് കിട്ടിയിരുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് പ്രസിഡന്‍റ് എം.എസ്. സലാമത്ത് പറഞ്ഞു.

സെയിൽ ടാക്സ് പീഡനം അവസാനിപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു വ്യാപാരികൾ നാളെ രാവിലെ പത്തിനു മാവേലിക്കര സെയിൽ ടാക്സ് ഓഫീസിലേക്ക് മാർച്ച് നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.