സെൽഫ് ഗോൾ വേണ്ടെന്നു കാനം; രാഷ്‌ട്രീയം പറയാതെ മാണി
സെൽഫ് ഗോൾ വേണ്ടെന്നു കാനം; രാഷ്‌ട്രീയം പറയാതെ മാണി
Saturday, February 24, 2018 2:10 AM IST
തൃശൂർ: ദയവായി സെൽഫ് ഗോൾ അടിക്കരുതെന്നു സിപിഎമ്മിനോടു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്‌ട്രീയം ഉരിയാടാതെ കെ.എം. മാണി. സിപിഐ മുന്നണി വിടുമെന്ന വാർത്തകൾ നുണക്കഥകളാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയും. സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാർ വേദിയിലാണ് മൂവരും എത്തിയത്.

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ എൽഡിഎഫ് പ്രവേശനനീക്കത്തോടുള്ള കലിപ്പോടെ കാനം പ്രസംഗിച്ചപ്പോൾ വേദിയിലിരുന്ന മാണിയുടെ മുഖം ചുവന്നു. പക്ഷേ, തൊട്ടുപിന്നാലെ പ്രസംഗിച്ച അദ്ദേഹം രാഷ്‌ട്രീയമായി തിരിച്ചടിക്കാതെ വികസനവിഷയങ്ങൾ മാത്രം പരാമർശിച്ചു. രാഷ്‌ട്രീയ കാര്യങ്ങളൊന്നും പറയുന്നില്ലെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ നഷ്ടത്തിലുള്ള കാർഷിക മേഖലയെ കരകയറ്റാൻ നടപടിയുണ്ടാകണമെന്നാണ് അദ്ദേഹം ഉൗന്നിപ്പറഞ്ഞത്.

ജനങ്ങൾ നമ്മുടെ നിലപാടുകളെ ശ്രദ്ധിക്കുന്നുണ്ടെന്നു മറക്കരുതെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു കാനം രാജേന്ദ്രന്‍റെ തുടക്കം. ഇപ്പോൾ എൽഡിഎഫിനു ദൗർബല്യമുണ്ട് എന്നു നമ്മൾ ജനങ്ങളോടു പറയാൻ പാടില്ല. ദയവുചെയ്ത് സെൽഫ് ഗോൾ അടിക്കരുത്. ധൈര്യമായി മുന്നോട്ടുപോയാൽ ജനങ്ങളുടെ പിന്തുണ എൽഡിഎഫിന് ഉണ്ടാകും.
മതന്യൂനപക്ഷത്തിന്‍റെ പേരുപറഞ്ഞ് അങ്ങനെയൊരു തീരുമാനം എടുക്കരുത്. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഇടതുപക്ഷമല്ലാതെ ആരുമില്ലെന്ന് അവർക്കറിയാം. അതുകൊണ്ടാണു മലപ്പുറത്തും വേങ്ങരയിലും നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനു വോട്ടുകൾ വർധിച്ചത്. ചില രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി മറിച്ചുള്ള ചർച്ചകളുണ്ടാക്കുന്നതു ദോഷമുണ്ടാക്കും.

ഇടതുപക്ഷ ഐക്യത്തിന് കമ്യൂണിസ്റ്റ് പാർട്ടികൾ മുന്നോട്ടുവരണം. ഇടതുപക്ഷ ഐക്യത്തെക്കുറിച്ചു പറയുമ്പോൾ ആർഎസ്പി, എസ്‌യുസിഐ, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ കക്ഷികളെക്കുറിച്ചുകൂടി ഓർക്കണം. ആ പാർട്ടികളെ ഉൾക്കൊള്ളുന്നുണ്ടോയെന്നു പരിശോധിക്കണം - കാനം രാജേന്ദ്രൻ പറഞ്ഞു.


കർഷകരെ സഹായിക്കുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കണമെന്നാണു കെ.എം. മാണി സെമിനാറിൽ നിർദേശിച്ചത്. ഒരേക്കറിൽ താഴെ ഭൂമിയുള്ള കർഷകരെ ബിപിഎൽ പ്രത്യേക പരിഗണനാലിസ്റ്റിൽ ഉൾപ്പെടുത്തണം. കേരളം വികസന സൂചികയിൽ ഒന്നാമതാണ്. എന്നാൽ ജിഡിപിയിൽ കൃഷിയിൽ നിന്നുള്ള സംഭാവന 11 ശതമാനം മാത്രമാണ്. ആഗോളകരാറുകളാണു നമ്മുടെ കൃഷിയെ തകർക്കുന്നത്. കൃഷിക്കു ദോഷമായ ഇറക്കുമതി രാജ്യം അവസാനിപ്പിക്കണം. ഇറക്കുമതിയിലൂടെ ലഭിക്കുന്ന വരുമാനം കാർഷികപദ്ധതികളായി കർഷകർക്കു തിരികെ നൽകണം. തൊഴിലവസരങ്ങൾ കുറഞ്ഞുവരികയാണ്. പ്രവാസികൾ തിരിച്ചെത്തുന്നു. ഈ പ്രതിസന്ധികൂടി മുന്നിൽകണ്ടു വേണം വികസനം രൂപപ്പെടുത്താൻ - കെ.എം. മാണി നിർദേശിച്ചു. കേരളത്തിലെ 40 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ 36,000 കോടി രൂപ കൊണ്ടുപോകുന്നു. കേരളത്തിന്‍റെ കടബാധ്യത 23 ലക്ഷം കോടി രൂപയിലധികമായി. ഈ നില തുടരുന്നത് അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം-സിപിഐ സൗഹൃദത്തിനു വളരെ പ്രാധാന്യമുണ്ടെന്നു സെമിനാർ ഉദ്ഘാടനം ചെയ്ത എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു. വ്യത്യസ്ത കാഴ്ചപ്പാടുണ്ടെങ്കിലും ഭൂരിപക്ഷ വിഷയങ്ങളിലും സമാന നിലപാടാണ് ഇരുപാർട്ടികളും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുനയങ്ങൾ പിന്തുടരുന്ന ആർഎസ്പിക്കും ഫോർവേഡ് ബ്ലോക്കിനും എത്രകാലം യുഡിഫിനൊപ്പം നിൽക്കാനാകുമെന്നു പറയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എളമരം കരീം അധ്യക്ഷനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, വിവിധ പാർട്ടി നേതാക്കളായ ആർ. ബാലകൃഷ്ണപിള്ള, കെ.പി. പീതാംബരൻ, എം.കെ. കണ്ണൻ, എം.എം. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.