സിപിഎമ്മിൽ കൊഴിച്ചിൽ; അരലക്ഷം പുതിയ അംഗങ്ങൾ, സ്ത്രീകളും വർധിച്ചു
സിപിഎമ്മിൽ കൊഴിച്ചിൽ; അരലക്ഷം പുതിയ അംഗങ്ങൾ, സ്ത്രീകളും വർധിച്ചു
Saturday, February 24, 2018 1:58 AM IST
തൃശൂർ: സിപിഎമ്മിൽ അംഗങ്ങളുടെ കൊഴിച്ചിൽ വർധിക്കുന്നു. പൂർണ മെംബർമാരിൽ ഏഴു ശതമാനം പേരും കാൻഡിഡേറ്റ് മെംബർമാരിൽ 22 ശതമാനം പേരുമാണ് പുതുക്കാതെ കൊഴിഞ്ഞുപോയത്. എന്നാൽ, മൊത്തം അംഗങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം.

മൂന്നു വർഷത്തിനിടെ 57,881 അംഗങ്ങൾ വർധിച്ചെന്നു റിപ്പോർട്ടിൽ അവകാശപ്പെടുന്നു. പാർട്ടിയിലേക്കു വരുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചു. എന്നാൽ ഓരോ ബ്രാഞ്ചിലും രണ്ടു വീതം സ്ത്രീകൾ ഉണ്ടാകണമെന്ന കഴിഞ്ഞ സമ്മേളനത്തിലെ തീരുമാനം പലയിടത്തും നടപ്പായിട്ടില്ല. പാർട്ടിയിൽ ഇപ്പോൾ 79,757 പേർ സ്ത്രീകൾ അംഗങ്ങളായുണ്ട്. ആകെയുള്ള അംഗത്വത്തിന്‍റെ 17 ശതമാനമാണിത്.


ഇക്കഴിഞ്ഞ വർഷം അംഗത്വം 4,65,472 ആണ്. 2014ൽ 4,05,591 മെംബർമാരാണുണ്ടായിരുന്നത്. 32,967 ബ്രാഞ്ചുകൾ സംസ്ഥാനത്തുണ്ട്. 3,126 പുതിയ ബ്രാഞ്ചുകൾ നിലവിൽവന്നു. ലോക്കൽ കമ്മിറ്റികൾ 117 വർധിച്ച് 2,193 ആയി. 209 ഏരിയാ കമ്മിറ്റികളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.