ഫേസ്ബുക്ക് : ആൾക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്- മമ്മൂട്ടി
ഫേസ്ബുക്ക് : ആൾക്കൂട്ടം കൊന്നത് എന്‍റെ  അനുജനെയാണ്- മമ്മൂട്ടി
Saturday, February 24, 2018 1:43 AM IST
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്പോൾ സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ചു നടൻ മമ്മൂട്ടി അടക്കം സാംസ്കാരിക പ്രവർത്തകർ രംഗത്ത്.

“മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. എന്ന് തുടങ്ങുന്ന കുറിപ്പിൽ വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്നു വിളിക്കരുത്’’. ആൾക്കൂട്ടത്തിനു നീതിപാലനത്തിന്‍റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്കു കൂടി മധുവിന്‍റെ മരണത്തിന് ഉത്തരവാദിത്തമുണ്ടെന്നും വിശപ്പിന്‍റെയും വിചാരണയുടെയും കറുത്ത ലോകത്തുനിന്നുകൊണ്ട് നമ്മൾ എങ്ങനെയാണു പരിഷ്കൃതരെന്നു സ്വയം പ്രഖ്യാപിക്കുന്നത്’’.

ടോവിനോ തോമസ്

കോടികൾ മോഷ്ടിച്ച ആളുകളൊക്കെ സുഖമായി ജീവിക്കുന്നു. എന്നാൽ വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവൻ ആണിവിടെ കൊടുംകുറ്റവാളി. പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവർ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല.


ജയസൂര്യ

മധു... അത് നീയാണ് , അത് ഞാനാണ്. മധുവിൽനിന്നും നമ്മളിലേക്ക് വെറും വിശപ്പിന്‍റെ ദൂരം മാത്രം..വിശപ്പിനെ കൊല്ലേണ്ടതിനു വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതിൽ ഞാനും ലജ്ജിക്കുന്നു.

ആഷിക് അബു

കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും...!

സുരാജ് വെഞ്ഞാറമൂട്

നീ കാട് മോഷ്‌ടിച്ചത് കൊണ്ടല്ലേ മനുഷ്യാ... അവൻ ചോറ് തേടിയിറങ്ങിയത്.

അന്തരിച്ച കവി കടമ്മനിട്ടയുടെ കുറത്തിയെന്ന കവിതയിൽനിന്നെടുത്തു സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ സൂചകമായി പലരും പങ്കുവച്ച വരികൾ.

"നിങ്ങളെന്‍റെ കറുത്തമക്കളെ ചുട്ടു തിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ‍‍?
നിങ്ങളോർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്.'

-കടമ്മനിട്ട
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.