ഭൂമി ഇടപാട്: ഹർജി തള്ളി
ഭൂമി ഇടപാട്: ഹർജി തള്ളി
Friday, February 23, 2018 2:16 AM IST
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പെരുന്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസ് നൽകിയ ഹർജിയാണു തള്ളിയത്. ക്രിമിനൽ നടപടി ചട്ടങ്ങളിലെ (സിആർപിസി) 202-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് അന്വേഷണം ആരംഭിച്ചതിനാൽ ഇനി പോലീസ് അന്വേഷണത്തിനു നിർദേശിക്കാൻ ആവില്ലെന്നു വ്യക്തമാക്കിയാണു സിംഗിൾബെഞ്ചിന്‍റെ തീരുമാനം.

മജിസ്ട്രേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം അവസാനിപ്പിച്ചു പോലീസ് അന്വേഷണത്തിന് ഉത്തരവിടാൻ മജിസ്ട്രേറ്റിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു ജോഷി വർഗീസ് നേരത്ത എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിൽ മജിസ്ട്രേറ്റ് പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തുകയും സാക്ഷികളെ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു. ഈ സമയത്താണു പോലീസ് അന്വേഷണത്തിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു ജോഷി വർഗീസ് ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിക്കവെ മജിസ്ട്രേറ്റ് നടപടിയിൽ തൃപ്തനല്ലെങ്കിൽ ഹർജിക്കാരൻ നടപടികളിൽ പങ്കെടുക്കാതെ ആ വിധിക്കെതിരേ അപ്പീൽ നൽകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നു ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ ഹർജിക്കാരൻ മജിസ്ട്രേറ്റിനു മൊഴി നൽകിയതായി കാണുന്നു. ഇത് സ്വന്തം ഇഷ്ടത്തോടെയാണ് ചെയ്തിരിക്കുന്നത്. മജിസ്ട്രേറ്റ് നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത് പരാതിയിലെ അന്വേഷണം മാത്രമാണ്. അതിനാലാണ് സാക്ഷികളെ ഹാജരാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

പോലീസ് അന്വേഷണം വേണമെന്നു തോന്നിയാൽ അതിന് ഉത്തരവിടാനുള്ള അധികാരം മജിസ്ട്രേറ്റിനുണ്ട്. സിആർപിസി 202-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് നടപടി തുടങ്ങിയതിനാൽ പോലീസ് അന്വേഷണം വേണമെന്നു പറയാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണു ഹർജി തള്ളിയത്.
അതിരൂപതയുടെ ഭൂമി വിവാദത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതിയിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ചേർത്തല സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹർജി കൂടുതൽ വാദത്തിനായി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ഇന്നലെ ഹർജി പരിഗണിക്കുന്പോൾ ഭൂമി പൊതു സ്വത്തല്ലെന്നും ഇതിന്മേലുള്ള നഷ്ടത്തിൽ മൂന്നാമതൊരാൾക്കു പരാതി നൽകാൻ കഴിയില്ലെന്നുമായിരുന്നു അതിരൂപതയുടെ അഭിഭാഷകൻ വാദിച്ചത്.

കാനൻ നിയമപ്രകാരമുള്ള രൂപതയെ അംഗങ്ങളില്ലാത്തതിനാൽ ട്രസ്റ്റായി കണക്കാക്കാൻ കഴിയില്ല. ഇക്കാരണത്താൽ ഭൂമിക്കച്ചവടത്തിൽ ഹർജിക്കാരനു വിശ്വാസവഞ്ചന ആരോപിക്കാൻ കഴിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.