മുരുകൻ ‘പുലി’യായി, ഗ്രേസി മൈൻഡ് ചെയ്തില്ല!
മുരുകൻ ‘പുലി’യായി, ഗ്രേസി മൈൻഡ് ചെയ്തില്ല!
Thursday, February 22, 2018 2:55 AM IST
തിരുവനന്തപുരം: ടിക്കറ്റെടുത്തു മൃഗശാലയിൽ കയറിയിട്ടും സിംഹത്തെ കാണാനായില്ല. ഒറ്റപ്പാലത്തുകാരൻ മുരുകൻ പിന്നെ ഒന്നും ആലോചിച്ചില്ല. സിംഹത്തിന്‍റെ കൂടിനു ചുറ്റുമുള്ള വമ്പൻ കമ്പിവേലിയിലേക്കു പിടിച്ചുകയറി. ഏഴടി പൊക്കമുള്ള വേലി ചാടിക്കടന്നു. പിന്നെ പതിനഞ്ചടി താഴ്ചയുള്ള സിംഹം കഴിയുന്ന കിടങ്ങിലേക്ക് എടുത്തു ചാടി. ചാട്ടത്തിൽ കാലിനു പരിക്കേറ്റെങ്കിലും പിന്മാറിയില്ല. പുലിമുരുകൻ സ്റ്റെലിൽ തന്നെ വച്ചുപിടിച്ചു, മരക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ’ഗ്രേസി’ സിംഹത്തെ കാണാൻ...

ഒടുവിൽ, ഓടിയെത്തിയ മൃഗശാല ജീവനക്കാർ ചേർന്നാണു മുരുകനെ രക്ഷിച്ചു സിംഹക്കൂടിനു വെളിയിലെത്തിച്ചത്. അങ്ങനെ ഒറ്റപ്പാലത്തു നിന്നു മൂന്നു ദിവസം മുമ്പു കാണാതായ, പാലപ്പുറം തോണിപ്പാടത്തു വീട്ടിൽ മുരുകനെ (30) സിംഹക്കൂട്ടിൽ നിന്നു കണ്ടെത്തി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു മൃഗശാലയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ടിക്കറ്റെടുത്ത് അകത്തു കയറിയ മുരുകൻ ആരുടെയും ശ്രദ്ധയിൽപ്പെടാതെ സിംഹക്കൂടിനു ചുറ്റുമുള്ള കമ്പിവേലിയിലേക്കു പിടിച്ചുകയറുകയും തുറന്ന കൂട്ടിലേക്ക് പെട്ടെന്ന് എടുത്തുചാടുകയുമായിരുന്നു. തിരുവനന്തപുരം മൃഗശാലയിൽ തന്നെ ജനിച്ച ഗ്രേസി എന്ന രണ്ടു വയസുകാരി സിംഹം മാത്രമാണ് അപ്പോൾ കൂട്ടിലുണ്ടായിരുന്നത്. ഗ്രേസിയുടെ അച്ഛനായ ആയുഷിനെ അസുഖത്തെ തുടർന്ന് മറ്റൊരു ഇരുമ്പുകൂട്ടിലേക്ക് നേരത്തെ മാറ്റിയിരുന്നു.


മുരുകൻ ചാടുന്നതു കണ്ട് സന്ദർശകർ ബഹളം കൂട്ടി. ഇതുകേട്ടു സുരക്ഷാ ജീവനക്കാർ ഓടിയെത്തുകയും തുടർന്ന് വയർലെസ് സംവിധാനം വഴി കൂടുതൽ മൃഗശാലാജീവനക്കാരെ വിളിച്ചുവരുത്തി രക്ഷാ പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. കാലിനു പരിക്കറ്റ മുരുകൻ മുട്ടുകാലിൽ ഇഴഞ്ഞാണ് സിംഹക്കൂട്ടി ലൂടെ നീങ്ങിയത്. രക്ഷിച്ചെടുക്കുമ്പോൾ ഇയാൾ എതിർപ്പ് പ്രകടിപ്പിച്ചു.

മാനസികാസ്വാസ്ഥ്യം ഉള്ളയാളാണു മുരുകനെന്നു പോലീസ് പറയുന്നു. ഗ്രേസി അനുസരണ യുള്ളവളായതിനാൽ കൂട്ടിലിറങ്ങാൻ ഭയം ഉണ്ടായില്ലെന്നു കീപ്പർമാർ പറഞ്ഞു. മുരുകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരുകന്‍റെ ബന്ധുക്കൾ വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.