ഒരു ബോട്ടുയാത്ര
ഒരു ബോട്ടുയാത്ര
Tuesday, February 20, 2018 1:36 AM IST
ജറുസലം തീർത്ഥാടനം-9 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി


വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമായിരുന്നു ഇന്നലെ നമ്മൾ ചിന്താവിഷയമാക്കിയത്. ഇന്നു നമുക്കു നൗകയെക്കുറിച്ചു ധ്യാനിക്കാം. യോഹന്നാന്‍റെ സുവിശേഷത്തിൽ ഒരു യാത്രാവിവരണമുണ്ട്. യേശുവിനെക്കൂടാതെ ശിഷ്യന്മാർ വള്ളത്തിൽ കയറി കഫർണാമിലേയ്ക്കുപുറപ്പെട്ട യാത്രയാണത്. നേരം ഇരുട്ടിത്തുടങ്ങി എന്നു സുവിശേഷകൻ എഴുതുന്നുണ്ട്. ശക്തമായ കാറ്റിൽ കടൽ ക്ഷോഭിക്കുകയും അവർ മരണത്തെ മുന്നിൽ കാണുകയും ചെയ്യുന്നു.

പ്രകൃതിയിൽ മാത്രമല്ല ഇരുട്ട്. അവരുടെ കണ്ണുകളിലേക്കും ജീവിതത്തിലേക്കും അന്ധകാരം പ്രവേശിക്കുന്നു. എല്ലാം ഇരുട്ടിലാകുന്പോൾ പ്രകാശം തന്നെയായ ദൈവം വെള്ളത്തിനുമീതെ നടന്നുവരുന്നു. അടിച്ചുയരുന്ന തിരമാലകൾക്കിടയിൽ, പൂർണ അന്ധകാരത്തിനിടയിൽ അവർ എങ്ങനെ യേശുവിനെ കണ്ടു. അവൻ പ്രകാശം തന്നെയാണ്. അവൻ എവിടെയുണ്ടോ അവിടെ അന്ധകാരം വെളിച്ചത്തിനു വഴി മാറുന്നു. അവന്‍റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങിയെന്നും അവന്‍റെ വസ്ത്രം പ്രകാശം പോലെ ധവളമായി എന്നും മത്തായി എഴുതിയിട്ടുണ്ടല്ലോ.

കഥ തുടരുന്നു. യാത്രാമധ്യേ അവർ യേശുവിനെ തിരിച്ചറിയുന്നു. പെട്ടെന്നു വള്ളം അവർ ലക്ഷ്യം വച്ചിരുന്ന കരയ്ക്കടുത്തു. മർക്കോസിന്‍റെ സുവിശേഷമനുസരിച്ച് യേശു വഞ്ചിയിൽ കയറി എന്നത് ഇവിടെ ചേർത്തു വായിക്കണം.

എന്താണ് ഈ വഞ്ചി? അതു സഭയെ പ്രതിനിധീകരിക്കുന്ന ഒരു അടയാളമാണെന്നറിയുക. സഭയെ വിശദമാക്കാൻ ഉപകരിക്കുന്ന ഒരു ബിംബമായി ആദ്യകാല രചനകളിൽ നൗക നിറഞ്ഞുനിന്നിരുന്നു. തിരമാലകളിൽ ആടിയുലയുന്ന നൗക; പരീക്ഷണങ്ങളാൽ ഞെരുക്കപ്പെടുന്ന സഭ. ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ അഗസ്റ്റിന്‍റെ പ്രസംഗം (No.75) നൗകയെ കാര്യമായ പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രലോഭനങ്ങളെക്കാൾ ശക്തനായ ദൈവമാണു കടലിനുമീതെ നടന്നുവരുന്നത്; അവിടുത്തെ സാന്നിധ്യം നമ്മിൽ ആത്മവിശ്വാസം ഉറപ്പാക്കുന്നു. നൗക ആടിയുലയുന്പോഴും അതിൽ സ്ഥിരമായി നില്ക്കാനുള്ള മനോബലമാണു നമ്മൾ ആർജിക്കേണ്ടത് എന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

പരീക്ഷണങ്ങളെ രണ്ടുവിധത്തിൽ കാണാം. ഒന്നു ബാഹ്യമാണെങ്കിൽ രണ്ടാമത്തേതു സഭയുടെ ഉള്ളിൽനിന്നുതന്നെ രൂപപ്പെടുന്നതാണ്. സഭയ്ക്കു പുറത്തുനിന്ന് ഏല്ക്കേണ്ടിവരുന്ന പരീക്ഷണങ്ങളേക്കാൾ എത്രയോ ആഴമേറിയതും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് ഉള്ളിൽനിന്നുതന്നെ ഉടലെടുക്കുന്ന പ്രശ്നങ്ങൾ. വിശ്വാസത്തെപ്രതി ജീവൻ ത്യജിക്കാൻ റോമിലേക്കുള്ള യാത്രാമധ്യേ അന്തിയോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് പറയുന്നുണ്ട്: ’’ഞാൻ എന്‍റെ ചങ്ങലകളെ ക്രിസ്തുവിനെപ്രതി വഹിക്കുന്നു. അതിനെ ഏതൊരു നിധിയെക്കാളും വിലമതിക്കുന്നു. അത് എനിക്ക് ആത്മീയ പവിഴമാണ്.’’ മരണത്തിന്‍റെ മുന്പിൽ നില്ക്കുന്പോഴാണ് വിശുദ്ധ പോളിക്കാർപ്പ് പറയുന്നത്: “നീണ്ട അറുപത്തിയെട്ടു വർഷങ്ങൾ ഞാൻ അവിടുത്തെ സേവിച്ചു. ഒരിക്കലും ഞാൻ നിരാശനായിട്ടില്ല. എനിക്ക് എങ്ങനെ എന്‍റെ നാഥനെ ഉപേക്ഷിക്കാൻ കഴിയും?’’


അപ്പോസ്തലന്മാരിൽനിന്നും സഭാപിതാക്കന്മാരിൽനിന്നും കൈമാറി ലഭിച്ച ആത്മധൈര്യവും വിശ്വാസദൃഢതയും ഏതു ബാഹ്യപ്രതിസന്ധിയെയും മറികടക്കാൻ സഭയെ സഹായിക്കുന്നു. വിശുദ്ധ ഇഗ്നേഷ്യസിന്‍റെയും പോളിക്കാർപ്പിന്‍റെയും വാക്കുകൾ അതു തെളിയിക്കുന്നു. സഭയാകുന്ന നൗകയെ കൂടുതൽ പ്രതിസന്ധിയിലും പ്രതിരോധത്തിലുമാക്കുന്നത് ഉള്ളിൽത്തന്നെ രൂപപ്പെടുന്ന അബദ്ധവിചാരങ്ങളും ക്രമക്കേടുകളുമൊക്കെയാണ്. സാർവത്രിക സൂനഹദോസുകൾ പലതും സഭയ്ക്കുള്ളിലെ പ്രശ്നങ്ങളെയാണു കൈകാര്യം ചെയ്തത് എന്നതു ശ്രദ്ധേയമാണ്. തെറ്റായ വ്യാഖ്യാനങ്ങളും പ്രബോധനങ്ങളും അബദ്ധസിദ്ധാന്തങ്ങൾ രൂപപ്പെടാൻ ഇടയാക്കുന്നു.

വിശുദ്ധഗ്രന്ഥത്തെ തെറ്റായും ഇടുങ്ങിയരീതിയിലും വ്യാഖ്യാനിച്ച് എത്രയോപേർ ഇന്നു പ്രധാനവഴിയിൽനിന്നു മാറിപ്പോയിരിക്കുന്നു. മനസിലും ചിന്തകളിലും അന്ധകാരം വ്യാപിച്ചുതുടങ്ങുന്പോൾ വെളിച്ചത്തിനായി പ്രാർഥിക്കണം. ’’പരിശുദ്ധാത്മാവേ സമൃദ്ധമായി എന്നിൽ നിറയണമേ. അലക്ഷ്യമായ ഈ വാസസ്ഥലത്തിന്‍റെ ഇരുളാർന്ന അറകളെ ജ്വലിപ്പിക്കുകയും അങ്ങേ ശോഭയാർന്ന പ്രകാശരശ്മികളാൽ പൂരിതമാക്കുകയും ചെയ്യണമേ.’’ വിശുദ്ധ അഗസ്റ്റിനിൽനിന്നുതന്നെ വരുന്ന ഈ പ്രാർത്ഥന സഭയോടു ചേർന്നു ചിന്തിക്കാനും നൗകയിൽതന്നെ തുടരാനും നമ്മെ സഹായിക്കുമെന്നാണ് കരുതുന്നത്.

ആശയസംഘട്ടനങ്ങളുടെയും ജീവിതപ്രാരാബ്ദങ്ങളുടെയും മധ്യേ നമുക്കുനേരെ നടന്നടുക്കുന്ന യേശുവിനെ കണ്ടുമുട്ടാൻ സാധിച്ചാൽ ജീവിതം വളരെ ശോഭനമാകും. അവനിലേക്കു നോക്കുക; നിങ്ങൾ പ്രകാശിതരാകും യാത്ര സുഗമമാകുകയും ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.