ശുഹൈബ് വധത്തിൽ പങ്കില്ലെന്ന സിപിഎം വാദം പൊളിയുന്നു
ശുഹൈബ് വധത്തിൽ പങ്കില്ലെന്ന സിപിഎം വാദം പൊളിയുന്നു
Monday, February 19, 2018 1:43 AM IST
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങിയതോടെ കൊലപാതകത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന വാദത്തിന്‍റെ മുനയൊടിയുന്നു. കൂടാതെ കീഴടങ്ങിയ പ്രതികൾ ഉന്നത നേതാക്കൾക്കൊപ്പമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ സിപിഎം കൂടുതൽ പ്രതിസന്ധിയിലായി. കീഴടങ്ങിയവരിൽ ഒരാൾ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

കീഴടങ്ങിയ സിപിഎം പ്രവർത്തകരായ ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് മുന്പുതന്നെ കണ്ണൂർ എആർ ക്യാന്പിൽ എത്തിച്ചു. വൈദ്യപരിശോധനയും പൂർത്തിയാക്കി. പിടിയിലായവർക്ക് കൊലപാതകത്തിൽ നേരിട്ടു പങ്കില്ലെന്നാണ് പോലീസ് കരുതുന്നത്. കൊലയാളികൾക്ക് സഹായം നൽകിയത് ഇവരാണെന്നാണ് പോലീസിന്‍റെ അനുമാനം.


കീഴടങ്ങിയ പ്രതി ആകാശിന്‍റെ മാതാപിതാക്കൾ സിപിഎമ്മിന്‍റെ സജീവപ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. ആർഎസ്എസ് പ്രവർത്തകൻ തില്ലങ്കേരിയിലെ ബിനീഷിന്‍റെ കൊലപാതകത്തിൽ പ്രതിയായതിനെത്തുടർന്ന് വധഭീഷണി ഭയന്ന് പാർട്ടിനേതൃത്വം ഇടപെട്ട് നാട്ടിൽനിന്നും മാറ്റിയ ആകാശ് നിലവിൽ തിരുവനന്തപുരം എകെജി സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. മാലൂർ പോലീസ് സ്റ്റേഷനിൽ പ്രാദേശിക സിപിഎം നേതാക്കൾക്കൊപ്പം എത്തിയാണ് ഇരുവരും കീഴടങ്ങിയതെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.