ഒരാഴ്ചയായപ്പോൾ മുഖ്യമന്ത്രി മൗനം വെടിഞ്ഞു ; മുഖം നോക്കാതെ അന്വേഷണമെന്നു പിണറായി
ഒരാഴ്ചയായപ്പോൾ മുഖ്യമന്ത്രി മൗനം വെടിഞ്ഞു ; മുഖം നോക്കാതെ അന്വേഷണമെന്നു പിണറായി
Monday, February 19, 2018 1:43 AM IST
കണ്ണൂർ: യൂത്ത്കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്ന് ആറുദിവസത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിഞ്ഞു.

കൊലപാതകം അത്യന്തം അപലപനീയമാണെന്ന് ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംഭവമുണ്ടായ ഉടൻതന്നെ കുറ്റവാളികൾക്കെതിരേ കർക്കശമായ നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകി. പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക.

ആരാണ് പ്രതികളെന്നതോ എന്താണ് അവരുടെ ബന്ധങ്ങളെന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കില്ല. ഇപ്പോൾ ചിലർ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരെ ഉടൻ പിടികൂടും-മുഖ്യമന്ത്രി പറഞ്ഞു.

സിനിമാഗാന വിവാദത്തിൽപ്പോലും ഇടപെട്ട് പ്രതികരണം നടത്തിയ മുഖ്യമന്ത്രി സ്വന്തം നാട്ടിൽത്തന്നെയുണ്ടായ ഒരു അരുംകൊല നടന്ന് ഒരാഴ്ചയായിട്ടും പ്രതികരിക്കാതിരുന്നത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. കൊലപാതകത്തിൽ സിപിഎം ഉന്നതർക്കു പങ്കുള്ളതിനാലാണു മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.


യുവനേതാവിന്‍റെ അതിക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസും പോഷകസംഘടനകളും നടത്തുന്ന സമരങ്ങളും മുഖ്യമന്ത്രിയെ പ്രതികരിക്കാൻ നിർബന്ധിതമാക്കിയെന്നു കരുതേണ്ടിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി കണ്ണൂർ കളക്ടറേറ്റിനുമുന്നിലും മട്ടന്നൂർ പോലീസ് സ്റ്റേഷനുമുന്നിലുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും നിരാഹാരസത്യഗ്രഹത്തിലാണ്.

ഇന്ന് കെ. സുധാകരൻ കളക്ടറേറ്റിനുമുന്നിൽ 48 മണിക്കൂർ ഉപവാസസമരം ആരംഭിക്കും. ഇതോടൊപ്പം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസത്യഗ്രഹവും ആരംഭിക്കും.

നാളെ ഡിസിസിയുടെ നേതൃത്വത്തിൽ കണ്ണൂർ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുന്നുമുണ്ട്. മാർച്ച് അക്രമാസക്തമായാൽ അതു വലിയ സംഘർഷത്തിൽ കലാശിക്കുമെന്ന ആശങ്കയുമുണ്ട്.
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സുന്നി യുവ സംഘടനയായ എസ്‌വൈഎസിന്‍റെ നേതൃത്വത്തിലും നാളെ കണ്ണൂരിൽ സമരം സംഘടിപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.