ടി പി കേസിലെ പ്രതികളെ ജയിൽ മാറ്റി
ടി പി കേസിലെ പ്രതികളെ ജയിൽ മാറ്റി
Monday, February 19, 2018 1:25 AM IST
തിരുവനന്തപുരം: ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ അണ്ണൻ സിജിത്തിനെയും ട്രൗസർ മനോജിനെയും സുരക്ഷാപ്രശ്നം കണക്കിലെടുക്കാതെ ജയിൽ മാറ്റിയിരുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു കണ്ണൂർ ജയിലിലേക്കാണ് ഇരുവരെയും മാറ്റിയത്.

ടി.പി. കേസിലെ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കുന്നതു ഗുരുതര സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ട് തള്ളിയാണു ജയിൽ ഉന്നതരുടെ നടപടി. ഒരു മാസം മുൻപാണ് ഇരുവരെയും പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു കണ്ണൂരിലേക്കു മാറ്റിയത്. കണ്ണൂർ ശുഹൈബ് വധക്കേസിൽ ടി.പി. കേസിലെ പ്രതികളുടെ പങ്ക് ആരോപണ വിധേയമായ സാഹചര്യത്തിലാണ് ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ടി.പി കേസിലെ പ്രതികളായ കൊടി സുനി, അനൂപ്, കിർമാണി മനോജ് എന്നിവർക്കു പരോൾ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കണ്ണൂരിൽ ശുഹൈബ് കൊല്ലപ്പെട്ടത്.


ഇനി പൂജപ്പുര സെൻട്രൽ ജയിലിൽ ടി.പി. വധക്കേസിലെ പ്രതികളിൽ റഫീക്ക് മാത്രമാണ് ഉള്ളത്. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷമാണു മനോജ് കണ്ണൂർ ജയിലേക്കു മാറ്റിയത്. ചികിത്സയുടെ ആവശ്യത്തിനായി കണ്ണൂരിലേക്കു മാറണമെന്ന് മനോജ് അപേക്ഷ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജയിൽ മേധാവിയാണ് ഇയാളെ കണ്ണൂരിലേക്കു മാറ്റാൻ ഉത്തരവിട്ടത്.
കോടതിവിധി പ്രകാരമാണ് അണ്ണൻ സജിത്തിനെ കണ്ണൂരിലേക്കു താത്കാലികമായി മാറ്റിയത്. കണ്ണൂർ കോടതിയിൽ നടക്കുന്ന കേസുകളിൽ കൃത്യമായി ഹാജരാകാനാകുന്നില്ലെന്നു ചൂണ്ടികാട്ടി ഇയാളുടെ അപേക്ഷ പരിഗണിച്ച കോടതിയാണ് ഇയാളെ കണ്ണൂരിലേക്കു മാറ്റാൻ നിർദേശിച്ചത്.

എന്നാൽ, ഇവരെ ജയിൽ മാറ്റുന്നതു ഗുരുതര സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന റിപ്പോർട്ട് കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ ജയിൽ അധികൃതർ തയാറായില്ലെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.