ടി.പി. കേസ് പ്രതികൾക്കു പരോൾ ലഭിച്ചത് ഉന്നതരുടെ അറിവോടെ
Sunday, February 18, 2018 2:05 AM IST
തൃശൂർ: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതികൾക്കു പരോൾ ലഭിച്ചതു സംസ്ഥാന സർക്കാരിലെയും, ജയിൽ ആഭ്യന്തര വകുപ്പിലെയും ഉന്നതരുടെ അനുമതിയോടെ.

വിയ്യൂർ ജയിൽ ഉപദേശകസമിതിയുടെ റിപ്പോർട്ടും ഇതിൽ നിർണായക ഘടകമാണ്. പ്രതികൾക്കു പരോൾ അനുവദിക്കരുതെന്ന് കോടതി വിലക്ക് ഇല്ലെന്നിരിക്കെ പരോൾ അപേക്ഷയെ എതിർക്കാൻ ജയിൽ അധികൃതർക്കാകുമായിരുന്നില്ല. എന്നാൽ പരോൾ അനുവദിച്ചതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെന്നും രേഖകൾ സഹിതമുള്ള പ്രതിപക്ഷ ആരോപണം സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. പരോൾ അനുവദിച്ച നടപടിക്രമങ്ങൾ ശരിയായ വിധത്തിലായിരുന്നോ എന്ന കാര്യം പുന:പരിശോധിക്കേണ്ടതുണ്ട്.

എന്നാൽ ഇത് പരിശോധിക്കേണ്ടതും പരോൾ അനുവദിച്ചവർ തന്നെയാണെന്നതിനാൽ ഇത് പ്രഹസനമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട ദിവസം ടി.പി. കേസിലെ പ്രതികളായവർ പരോളിൽ ജയിലിനു പുറത്തായിരുന്നുവെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രേഖകൾ സഹിതം ആരോപണമുന്നയിച്ചിരുന്നു.


വിയ്യൂരിലെ ജയിൽ ഉപദേശകസമിതി പരോൾ അപേക്ഷ എതിർത്തില്ല. സിപിഎമ്മിലെ പ്രധാന നേതാക്കളടക്കമുള്ളവർ ജയിൽ ഉപദേശകസമിതിയിലുണ്ട്. ടി.പി.കേസ് പ്രതികളെ വിയ്യൂർ ജയിലിൽ മർദ്ദിച്ചെന്ന ആരോപണം മുമ്പ് ഉയർന്നപ്പോൾ ജയിലിനു മുന്നിൽ സമരം നടത്തിയത് ഈ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു.

പരോൾ അനുവദിച്ചതിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് എന്തായാലും ഉന്നതതല അന്വേഷണം വരുമെന്ന് ഉറപ്പായിട്ടുണ്ട്. കൊടി സുനിക്കു 15 ദിവസവും കിർമാണി മനോജിനു 30 ദിവസവുമാണു പരോൾ അനുവദിച്ചിട്ടുള്ളത്. ശുഹൈബ് കൊല്ലപ്പെട്ടതിനു പിറ്റേന്നാണ് ടി.പി.കേസ് ഒന്നാംപ്രതി എം.സി. അനൂപ് പരോളിലിറങ്ങിയത്. വിയ്യൂർ ജയിലിലെ ബി ബ്ലോക്കിലാണ് ഇവരുടെ സെല്ലുകൾ. കൊടിസുനിക്കും മറ്റും പോലീസ് കാവലില്ലാതെ പരോൾ ലഭിച്ചത് ഇത്തവണയാണ്.

കുറ്റവാളികളെ പോലീസ് കാവലിൽ പുറത്തുകൊണ്ടുപോകുന്ന എസ്കോർട്ട് പരോളിലാണ് ഇതുവരെയും ഇവർ പുറത്തുപോയിരുന്നത്. ഇപ്പോൾ പരോൾ ചട്ടങ്ങൾ ലംഘിച്ച് ഇവർ അയൽജില്ലകളിലക്കു കടന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.