എൽഡിഎഫിലേക്ക് അപകടങ്ങളെ വിളിച്ചുവരുത്തരുതെന്നു കാനം
എൽഡിഎഫിലേക്ക് അപകടങ്ങളെ വിളിച്ചുവരുത്തരുതെന്നു കാനം
Sunday, February 18, 2018 1:44 AM IST
മാവേലിക്കര: എൽഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ്-എം വിഭാഗത്തിന്‍റെ കടന്നുവരവ് സാധ്യമല്ലെന്ന നിലപാടിലുറച്ച് കാനം. അപകടങ്ങളില്ലാതെ മുന്പോട്ടു പോകുന്ന സാഹചര്യമാണ് എൽഡിഎഫിന് ഇന്നുള്ളതെന്നും അപകടങ്ങളെ വിളിച്ചുവരുത്തേണ്ട കാര്യമില്ലന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിൽ നിന്ന് വിട്ടുപോയവരെ മുന്നണിയിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്നത് സ്വാഗതാർഹമാണ്. എന്നാൽ, ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അവിടെയ്ക്ക് എൽഡിഎഫ് ആംബുലൻസുമായി ചെല്ലണമെന്ന് നിർബന്ധിക്കരുതെന്നും കാനം ഹാസ്യരൂപേണ പറഞ്ഞു. സിപിഐയുടെ രാഷ്‌ട്രീയം ഇടതുപക്ഷ ഐക്യത്തിൽ ഉൗന്നിയുള്ളതാണ്. ഇടതുപക്ഷ മുന്നണി ശക്തിപ്പെടുത്താൻ സിപിഐ ഉണ്ടാകും.

മുന്നണിയെ ദുർബലപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടായാൽ അതിനെതിരേയും സിപിഐ ഉണ്ടാകും. ഇടതുപക്ഷ പാർട്ടികളുടെ മുഖ്യശത്രു ബിജെപിയാണ്. അതിനാൽ ജനകീയ അടിത്തറ എൽഡിഎഫ് വിപുലമാക്കണം.


സിപിഎം ദുർബലമായാൽ എൽഡിഎഫ് ശക്തിപ്പെടുമെന്ന് സിപിഐ കരുതുന്നില്ല. സിപിഎം ദുർബലമായാൽ എൽഡിഎഫ് ദുർബലമാകും. ദുർബലമാകാതിരിക്കാനുള്ള നിലപാടുകൾ സ്വീകരിക്കേണ്ടത് അവരാണ്. അതുപോലെതന്നെ സിപിഐ ദുർബലമായാൽ എൽഡിഎഫ് ശക്തിപ്പെടുമെന്ന ചിന്ത ആരിലും ഉണ്ടാവരുത്. ഫാസിസ്റ്റ് പ്രവണതയിൽ ഏകാധിപത്യ ഭരണമാണ് ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപി നടത്തുന്നത്.

കപട ദേശീയത ഉയർത്തി സംഘപരിവാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഏകാധിപത്യ ഭരണാധികാരികളെല്ലാം തന്നെ കപടദേശീയ വാദികളായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ ചരിത്ര പോരാട്ടത്തിൽ എന്ത് സംഭാവനയാണ് ആർഎസ്എസ് നൽകിയത്.

സവർണ ഹിന്ദുത്വത്തിലൂന്നിയ ചാതുർവർണ്യത്തിന്‍റെ രാഷ്‌ട്രീയം ഇന്ത്യയിൽ അടിച്ചേൽപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ഇതിനെതിരേ ജനാധിപത്യ മതേതരചേരി ശക്തിപ്പെടണമെന്നും കാനം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.