കരാറുകാരുടെ ലൈസൻസ് തടഞ്ഞ സൂപ്രണ്ടിംഗ് എൻജിനിയർക്കു സസ്പെൻഷൻ
Sunday, January 21, 2018 2:03 AM IST
തിരുവനന്തപുരം: കരാറുകാരുടെ ലൈസൻസ് പുതുക്കി നൽകാൻ രേഖകൾ സഹിതം അപേക്ഷ നൽകിയിട്ടും ലൈസൻസ് തടഞ്ഞ കെട്ടിട വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ. ബാബുവിനെ സസ്പെൻഡ് ചെയ്തു. ഫീസ് അടയ്ക്കുകയും മുഴുവൻ രേഖകൾ സമർപ്പിക്കുകയും ചെയ്തിട്ടും ചില അനഭിലഷണീയ പ്രവണതകളുടെ ഭാഗമായി ബോധപൂർവം തടഞ്ഞുവച്ചതായി പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷണ വിധേയമായാണു സൂപ്രണ്ടിംഗ് എൻജിനിയറെ സസ്പെൻഡ് ചെയ്തതെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ അറിയിച്ചു.

ചില കരാറുകാരിൽനിന്നു പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെക്കൊണ്ടു രേഖകൾ കസ്റ്റഡിയിലെടുത്തു പരിശോധിപ്പിച്ചു. പുതുക്കിയ ലൈസൻസുകൾ കരാറുകാർക്കു നൽകിയിട്ടില്ലെന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നു മന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ ബാക്കിയുള്ള ഉത്തരമേഖല, മധ്യമേഖല, ദക്ഷിണമേഖല സൂപ്രണ്ടിംഗ് എൻജിനിയർമാരുടെ ഓഫീസുകളിലും അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തോടു നിർദേശിച്ചു. വകുപ്പിൽ ഗുണമേന്മയിലും മേൽനോട്ടത്തിലും അഴിമതി കുറയുന്നതിലും മെച്ചം ഉണ്ടായിട്ടുണ്ടെങ്കിലും പഴയ ശീലങ്ങൾ മാറാത്തവർ ഇനിയും ഉണ്ടെന്നും അതും മാറ്റിയെടുക്കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.