സ്വയംഭരണ കോളജ്: ഉപസമിതി അഭിപ്രായം തേടി
Sunday, January 21, 2018 1:21 AM IST
തിരുവനന്തപുരം: സ്വയംഭരണ കോളജുകളുടെ പ്രവർത്തനത്തെക്കുറിച്ചു പഠിക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ രൂപീകരിച്ച കമ്മിറ്റി അധ്യാപക, വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ അഭിപ്രായങ്ങൾ തേടി.

2013ലെ ഓട്ടോണോമസ് ആക്ടിലെ പല വ്യവസ്ഥകളും മാനേജ്മെന്‍റുകളുടെ ഓട്ടോണോമി മാത്രം ഉറപ്പു വരുത്തുന്നതാണെന്നും അതിനാൽ നിലവിലെ ആക്ട് പരിഷ്കരിക്കണമെന്നു ചില അധ്യാപക വിദ്യാർഥി സംഘടനകൾ യോഗത്തിൽ ആവശ്യപ്പെട്ടു. നിരവധി സ്വയംഭരണ കോളജുകളിൽ അധ്യാപകുടെയും വിദ്യാർഥികളുടെയും ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്ന തരത്തിൽ ചില മാനേജ്മെന്‍റുകൾ പ്രവർത്തിക്കുന്നതായും സംഘടനാ പ്രതിനിധികൾ പരാതി ഉന്നയിച്ചു. സ്വയംഭരണ കോളജുകളുടെ ഭരണതലത്തിൽ ജനാധിപത്യം ഉറപ്പു വരുത്തണമെന്നും വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഗവേർണിംഗ് കൗണ്‍സിൽ അടക്കമുള്ള വേദികളിൽ ഉറപ്പു വരുത്തണമെന്നും വിദ്യാർത്ഥി പ്രതിനിധികൾ ആവശ്യം ഉന്നയിച്ചപ്പോൾ, ചർച്ചയിൽ പങ്കെടുത്ത ചില അധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ ഓട്ടോണോമസ് കോളജുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

സ്വയംഭരണ പദവി ലഭിച്ച ചില കോളജുകൾക്കെതിരേ ചില പരാതികൾ ഉയർന്ന സാഹചര്യത്തിൽ സ്വയംഭരണ കോളജുകളുടെ പ്രവർത്തനത്തെ കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. ഉപസമിതി രൂപീകരിക്കാൻ നവംബറിൽ നടന്ന ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് ഉപസമിതി സ്വയംഭരണ കോളജുകളുടെ പ്രവർത്തനത്തെക്കുറിച്ചു പഠിക്കാൻ അധ്യാപക വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളുടെ അഭിപ്രായം കേൾക്കാൻ യോഗം വിളിച്ചത്.


സംസ്ഥാനത്ത് 19 കോളജുകൾക്കാണ് രണ്ടു ഘട്ടങ്ങളിലായി സ്വയംഭരണ പദവി നൽകിയത്. ഇതിൽ എറണാകുളം മഹാരാജാസ് കോളജ് ഒഴികെയുള്ള പതിനെട്ടും എയ്ഡഡ് കോളജുകളാണ്.

ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ ആസ്ഥാനത്തു നടന്ന ഹിയറിംഗിൽ കമ്മിറ്റി ചെയർമാൻ ഡോ. ജോയ് ജോബ് കുളവേലി, അംഗങ്ങളായ ഡോ. കെ.കെ. ദാമോദരൻ, ഡോ. ജെ.രാജൻ, കമ്മിറ്റി കോ-ഓർഡിനേറ്റർ വി. ഷഫീഖ് എന്നിൽ പങ്കെടുത്തു. ഈ മാസം 30ന് കമ്മിറ്റി എറണാകുളത്തു നടക്കുന്ന യോഗത്തിൽ സർവകലാശാല പ്രതിനിധികളുടെ അഭിപ്രായങ്ങൾ ആരായും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.