ഗാർഹികപീഡനം: രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Sunday, January 21, 2018 1:21 AM IST
ചാവക്കാട്: ഭാര്യയെ ഗാർഹികപീഡനത്തിന് ഇരയാക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തെന്ന് ആരോപിച്ചു ഭർത്താവിനും വീട്ടുകാർക്കുമെതിരേയുള്ള കേസിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.

വെങ്കിടങ്ങ് പാടൂർ പുത്തല്ലത്ത് സുപാലിന്‍റെ മകൾ ഷീലയും മകൾ അനീന എയ്ഞ്ചലും സ്ത്രീകളുടെ സംരക്ഷണനിയമപ്രകാരം സമർപ്പിച്ച ഹർജിയിലാണു ചാവക്കാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി.എം. സുരേഷ് വിധി പറഞ്ഞത്.


കോട്ടയം കുറവിലങ്ങാട് കല്ലകത്ത് ജോർജ് 1995 ലാണ് ഷീലയെ വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന ജോർജ് ആ ബന്ധം വേർപെടുത്താതെയും മറച്ചുവച്ചുമാണു ഷീലയെ വിവാഹം കഴിച്ചതെന്നു ഹർജിയിൽ പറയുന്നു.ജോർജ് - ഷീല ദന്പതികളുടെ മകളാണ് അനീന എയ്ഞ്ചൽ. പലിശസഹിതം ഷീലയ്ക്കും മകൾക്കും രണ്ടുകോടി രൂപ നല്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഷീലയ്ക്കും മകൾക്കും വേണ്ടി അഡ്വ. കെ.എസ്. പവിത്രൻ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.