ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തി കത്തിച്ച സംഭവം; കുറ്റം സമ്മതിച്ച് അമ്മ
ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കൊലപ്പെടുത്തി കത്തിച്ച സംഭവം; കുറ്റം സമ്മതിച്ച് അമ്മ
Friday, January 19, 2018 2:29 AM IST
ചാത്തന്നൂർ: ഒമ്പതാം ക്ലാസ് വിദ്യാർഥി ജിത്തു ജോബിനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച് ആളൊഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. താൻ ഒറ്റയ്ക്കു തന്നെയാണു മകനെ കൊലപ്പെടുത്തിയതെന്ന് ഇവർ പോലീസിനു മൊഴിനൽകി. നെടുമ്പന കാട്ടൂർ മേലേ ഭാഗം സെബദിയിൽ ജയമോൾ ആണ് അറസ്റ്റിലായത്.

കുടുംബസ്വത്തുക്കൾ അമ്മയ്ക്കു നൽകില്ലെന്നു ബന്ധുക്കൾ പറഞ്ഞതായി മകൻ തന്നെ കളിയാക്കി പറഞ്ഞതാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണു ജയമോൾ നൽകിയ മൊഴി. 15നു വൈകുന്നേരം ആറോടെ വീടിന്‍റെ അടുക്കളയിൽ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം വലിച്ചിഴച്ചു വീടിനു പുറത്തുകൊണ്ടുവന്ന് അടുത്ത വീട്ടിൽ നിന്നു മണ്ണെണ്ണ വാങ്ങി തൊണ്ടും ചിരട്ടയും മറ്റും ഉപയോഗിച്ച് കത്തിച്ചു. മൃതദേഹം പൂർണമായും കത്താത്ത തിനെത്തുടർന്നു തീയണച്ചശേഷം തോർത്ത് ഉപയോഗിച്ച് മൃതദേഹം കെട്ടിവലിച്ചു കൊണ്ടുവന്നു ചുറ്റുമതിൽ ചാടിക്കടന്ന് അടുത്തുള്ള റബർത്തോട്ടം വഴി കുടുംബവീടിനടുത്തുള്ള മരച്ചിനിത്തോട്ടത്തിലുള്ള പഴയ സെപ്റ്റിടാങ്കിനു മുകളിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അവർ പറഞ്ഞത്.

സംഭവ ദിവസം വൈകുന്നേരം ആറോടെ വീട്ടിലെത്തിയ മകൻ ജിത്തു അടുക്കളയിലെ സ്ലാബിൽ ഇരുന്നു മമ്മിയുടെ പേരിലുള്ള സ്വത്തുക്കൾ മമ്മിക്കു തരില്ലെന്നാണു പറയുന്നതെന്നു പറഞ്ഞു ജയമോളെ കളിയാക്കിയത്രേ. പിതാവ് ജോബിന്‍റെ അമ്മയെയും ജിത്തു മമ്മി എന്നാണു വിളിച്ചിരുന്നത്. ജോബിന്‍റെ ബന്ധുക്കളുമായി പ്രതി ജയമോൾ അടുപ്പത്തിലായിരുന്നില്ല.


ബന്ധുവീടുകളിൽ പോകരുതെന്നു മകനെ പല തവണ ഇവർ വിലക്കിയിട്ടുണ്ട്. ബന്ധുവീടുകളിൽ നിന്നു കിട്ടുന്ന വിവരങ്ങൾ വീട്ടിൽ വന്നു പറയുന്നതിനെ ഇവർ വിലക്കിയിരുന്നു. സംഭവദിവസം രാത്രി എട്ടോടെ വീട്ടിലെത്തിയ ഭർത്താവ് ജോബിനോട് സ്കെയിൽ വാങ്ങാൻ അമ്പതു രൂപയും വാങ്ങി പോയ മകനെ കാണാനില്ലെന്നാണ് ഇവർ പറഞ്ഞത്.

ഇതേത്തുടർന്നു തെരച്ചിൽ നടത്തുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ കൈകളിൽ പൊള്ളലും ശരീരത്തു മുറിവും കാണപ്പെട്ടതോടെ ബുധനാഴ്ച ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കുണ്ടറ എംജിഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായി രു ന്നു ജിത്തു. സംഭവ സമയം സഹോദരി ടീനു ബന്ധുവീട്ടിലായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീനിവാസ്, എസിപി സതീഷ് കുമാർ, കൊട്ടിയം സിഐ അജയ് നാഥ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.