ബിഷപ് മാർ ദിവന്നാസിയോസിന്‍റെ കബറടക്കം ഇന്ന്
ബിഷപ് മാർ ദിവന്നാസിയോസിന്‍റെ കബറടക്കം ഇന്ന്
Thursday, January 18, 2018 1:57 AM IST
തിരുവല്ല: അജഗണങ്ങളുടെ സ്നേഹാദരവുകൾ ഏറ്റുവാങ്ങി അജപാലകൻ ഇന്നു യാത്രയാകും. മലങ്കര കത്തോലിക്കാ സഭയുടെ പുത്തൂർ, ബത്തേരി രൂപതകളുടെ മുൻ അധ്യക്ഷൻ കാലം ചെയ്ത ബിഷപ് ഡോ.ഗീവർഗീസ് മാർ ദിവന്നാസിയോസിന്‍റെ ഭൗതികശരീരം ഇന്നു വൈകുന്നേരത്തോടെ തിരുവല്ല സെന്‍റ് ജോണ്‍സ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ തയാറായ കബർ ഏറ്റുവാങ്ങും.

ജീവിച്ചിരിക്കുന്പോൾ താൻ നൽകിയ ഉപദേശം സ്വീകരിച്ച് പുഷ്പചക്രങ്ങളും ശോശപ്പകളും ഇല്ലാതെ സ്നേഹപൂർവം ഇടയശ്രേഷ്ഠരും വിശ്വാസസമൂഹവും ഭൗതികശരീരത്തിനരികിൽ നടത്തിയ പ്രാർഥനകൾകൊണ്ട് ഇന്നലെ പകലും രാത്രിയും കത്തീഡ്രൽ ധന്യമായിരുന്നു. ഇന്നും പ്രാർഥനകൾ തുടരും. കബറടക്ക ശുശ്രൂഷയുടെ അവസാനക്രമം ഉച്ചകഴിഞ്ഞ് രണ്ടിന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ ആരംഭിക്കും. അജഗണത്തോടും സഹോദര മെത്രാപ്പോലീത്തമാരോടും വൈദികരോടും ദേവാലയത്തോടും വിശുദ്ധ മദ്ബഹയോടും ബലിപീഠത്തോടുമെല്ലാം വിടചൊല്ലി മെത്രാപ്പോലീത്തയുടെ ഭൗതികശരീരം കബറിലേക്കിറക്കും. മലങ്കര സഭയിലെയും സഹോദര സഭകളിലെയും ബിഷപ്പുമാർ ശുശ്രൂഷകളിൽ സഹകാർമികരാകും.

ഇന്നു രാവിലെ എട്ടിന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ ആരംഭിക്കുന്ന വിശുദ്ധ കുർബാനയിൽ സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികരാകും. ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് വചനസന്ദേശം നൽകും. 11ന് കബറടക്ക ശുശ്രൂഷയുടെ ആറാംക്രമവും 12.30ന് ഭൗതികശരീരം പേടകത്തിൽ നിന്നിറക്കി പുത്തൂർ രൂപതാധ്യക്ഷൻ ഗീവർഗീസ് മാർ ബർണബാസിന്‍റെ കാർമികത്വത്തിൽ ഏഴാം ക്രമവും നടക്കും.

ഭൗതികശരീരം സെന്‍റ് ജോണ്‍സ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാത്രി എത്തിച്ചതു മുതൽ വൈദികരുടെയും സന്യസ്തരുടെയും ഇടമുറിയാത്ത പ്രവാഹമാണ്. ജീവിതത്തിന്‍റെ നാനാതുറകളിൽപെട്ടവർ മാർ ദിവന്നാസിയോസിന് ആദരാഞ്ജലി അർപ്പിച്ചു. കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവയെ കൂടാതെ ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഏബ്രഹാം മാർ യൂലിയോസ്, വിൻസെന്‍റ് മാർ പൗലോസ്, ഗീവർഗീസ് മാർ തിയഡോഷ്യസ്, സാമുവേൽ മാർ ഐറേനിയോസ് എന്നിവരും ശുശ്രൂഷകളിൽ സഹകാർമികരായി രു ന്ന ു.


സഭാമേലധ്യക്ഷന്മാർ അന്തിമോപചാരം അർപ്പിച്ചു

തിരുവല്ല: കാലം ചെയ്ത ബിഷപ് ഡോ.ഗീവർഗീസ് മാർ ദിവന്നാസിയോസിന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് സെന്‍റ് ജോണ്‍സ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ എത്തിയ കർദി നാൾ മാർ ആലഞ്ചേരി ഭൗതികശരീരത്തിനരികിൽ പ്രത്യേക പ്രാർഥനകൾ നടത്തി.
മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ടിൽ, ബിഷപ്പുമാരായ ഡോ. സ്റ്റാൻലി റോമൻ, ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ ദിയസ്കോറസ്, ഗീവർഗീസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, ഏബ്രഹാം മാർ പൗലോസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം തുടങ്ങിയവരും ഇന്നലെ അന്തിമോപചാരം അർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.