115 ഡോളറിൽ 61.55 രൂപ, 70 ഡോളറിൽ 66.05 രൂപ
115 ഡോളറിൽ 61.55 രൂപ, 70 ഡോളറിൽ 66.05 രൂപ
Wednesday, January 17, 2018 2:00 AM IST
74.11 രൂപ മുതൽ 75.12 രൂപ വരെ. ഒരു ലിറ്റർ പെട്രോളിനു സംസ്ഥാനത്ത് ഇന്നലെ നല്കേണ്ട വില അതായിരുന്നു. ഡീസലിന് 66.05 രൂപ മുതൽ 67.20 രൂപ വരെ.

ഡീസൽ ഇപ്പോൾ സർവകാല റിക്കാർഡിലാണ്. 2007-ൽ ഒരു വീപ്പ ക്രൂഡ് ഓയിലിന് 147 ഡോളർ വന്നപ്പോഴോ 2014 ജൂലൈയിൽ ഒരു വീപ്പയ്ക്കു 115 ഡോളർ ഉണ്ടായിരുന്നപ്പോഴോ നല്കേണ്ടിവരാത്ത വില. 2014 ജൂലൈ-ഓഗസ്റ്റിൽ 61.55 രൂപ മുതൽ 62.72 രൂപ വരെയായിരുന്നു ഡീസൽ വില.
ഈ ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില 70 ഡോളറിന്‍റെ ചുറ്റുവട്ടത്താണ്. പക്ഷേ 115 ഡോളർ ഉണ്ടായിരുന്ന കാലത്തേതിലും ശരാശരി അഞ്ചു രൂപ കൂടുതലാണു ഡീസൽ ഒരു ലിറ്ററിനു നല്കേണ്ടത്.

ഡീസലും പെട്രോളും തമ്മിൽ വിലയിൽ ഉണ്ടായിരുന്ന അന്തരവും കുറഞ്ഞുവരികയാണ്.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നതു മാത്രമല്ല ഇവിടത്തെ വിലവർധനയുടെ കാരണം. ഇവിടെ ഇന്ധനവില നിശ്ചയിക്കുന്നതു ക്രൂഡ് വില നോക്കിയിട്ടുമല്ല. സിംഗപ്പൂർ വിപണിയിലെ പെട്രോൾ, ഡീസൽ വില നോക്കിയാണ്. സിംഗപ്പൂർ സ്വതന്ത്ര വാണിജ്യമുള്ള രാഷ്‌ട്രമായതിനാൽ അന്താരാഷ്‌ട്ര വില എന്നും പറയാം. ഡീസലിനും പെട്രോളിനും അവിടെയുള്ള വിലയ്ക്കനുസരിച്ചാണ് ഇവിടെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടാണു വിവിധതരം ക്രൂഡ് ഓയിൽ, വിവിധതരം റിഫൈനറികളിൽ, വ്യത്യസ്ത സാങ്കേതികവിദ്യകൾ ഉപയോഗിച്ചു ശുദ്ധീകരിച്ചിട്ടും ഒരേവില കന്പനികൾ ഈടാക്കുന്നത്. അതിനാലാണ് ഇപ്പോൾ ഡീസൽ വില ക്രമാതീതമായി കൂടിയത്.

ഇന്ധനവില ദിവസേന നിശ്ചയിക്കുന്ന രീതി നടപ്പായ കഴിഞ്ഞ ജൂലൈ ഒന്നിന് എറണാകുളത്ത് പെട്രോളിന് 63.09 രൂപയും ഡീസലിന് 53.33 രൂപയുമായിരുന്നു വില. ഇന്നലെ പെട്രോൾ 73.90 രൂപയും ഡീസൽ 66.05 രൂപയും ആയി. പെട്രോളിലെ വർധന 10.81 രൂപ അഥവാ 17.13 ശതമാനം. ഡീസലിലെ വർധന 12.72 രൂപ അഥവാ 23.85 ശതമാനം.


രാജ്യാന്തര വിപണിയിൽ ഡീസൽ ലഭ്യത കുറഞ്ഞതിനാൽ അതിനു വില കൂടുതൽ കയറി. ഇന്ത്യയിൽ ലഭ്യതയുടെ പ്രശ്നമൊന്നുമില്ലെങ്കിലും ഇന്ത്യക്കാരും രാജ്യാന്തര വിപണിയിലെ കയറ്റത്തിനനുസരിച്ച് വില നല്കണം.

ഇതിനു പുറമെയാണു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി. കേന്ദ്രം പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയും ഓരോ ലിറ്ററിൽ ഈടാക്കുന്നു. ഒക്‌ടോബർ വരെ ഇത് യഥാക്രമം 21.48 രൂപയും 17.33 രൂപയുമായിരുന്നു. ഒക്‌ടോബറിൽ എക്സൈസ് ഡ്യൂട്ടി രണ്ടു രൂപ കുറച്ചു. ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചാണു യുപിഎ സർക്കാർ വിലപിടിച്ചുനിർത്തിയത്. യുപിഎ ഭരണം ഒഴിയുന്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്സൈസ് ഡ്യൂട്ടി. നരേന്ദ്ര മോദി സർക്കാർ പെട്രോളിന് ഇരട്ടിയിലേറെയായും ഡീസലിന് നാലിരട്ടിയായും ഡ്യൂട്ടി വർധിപ്പിച്ചു.

സംസ്ഥാനവും മോശമല്ല. പെട്രോളിനു 31.8 ശതമാനവും ഡീസലിന് 24.52 ശതമാനവും വാറ്റ് കേരളം ഈടാക്കുന്നു. തന്മൂലം മുംബൈ കഴിഞ്ഞാൽ ഏറ്റവുമധികം ഇന്ധനവിലയുള്ള പ്രദേശം എന്ന "ഖ്യാതി' കേരളത്തിനു കിട്ടി.

സംസ്ഥാനത്തെ ഇന്ധനവില ഇന്നലെ

ജില്ല പെട്രോൾ ഡീസൽ
(രൂപ)
തിരുവനന്തപുരം 75.12 67.20
കൊല്ലം 74.72 66.82
പത്തനംതിട്ട 74.54 66.65
ഇടുക്കി 74.14 66.27
കോട്ടയം 74.18 66.32
ആലപ്പുഴ 74.19 66.32
എറണാകുളം 73.90 66.05
തൃശൂർ 74.38 66.51
പാലക്കാട് 74.69 66.79
മലപ്പുറം 74.50 66.64
കോഴിക്കോട് 74.16 66.32
വയനാട് 74.88 66.92
കണ്ണൂർ 74.11 66.27
കാസർഗോഡ് 74.66 66.78
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.