മോഷണപരന്പര: തിരിച്ചറിയൽ പരേഡ് ഇന്ന്
മോഷണപരന്പര: തിരിച്ചറിയൽ പരേഡ് ഇന്ന്
Wednesday, January 17, 2018 1:31 AM IST
കൊച്ചി: നഗരത്തെ നടുക്കിയ മോഷണ പരന്പരയിൽ പിടിയിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നു നടക്കും. കവർച്ചയ്ക്ക് ഇരയായ വീട്ടുകാരെ എത്തിച്ച്, പിടിയിലായ മൂന്നു പ്രതികളും മോഷണം നടക്കുന്പോഴുണ്ടായിരുന്നോയെന്നു സ്ഥിരീകരിക്കാനാണു തിരിച്ചറിയൽ പരേഡ് നടത്തുന്നത്. ഇതിന് മജിസ്ട്രേറ്റിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. തൊണ്ടിമുതലായി ലഭിച്ച സ്വർണം നേരത്തെ വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നു.

അറസ്റ്റിലായ ഡൽഹി സ്വദേശികളായ റോണി (18) അർഷാദ് (20), ബംഗ്ലാദേശ് സ്വദേശി ഷെഹ്ഷാദ് (30) എന്നിവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ പോലീസ് ഇന്നു കോടതിയിൽ സമർപ്പിക്കും.

അന്വേഷണ ഉദ്യോഗസ്ഥനായ ഹിൽപാലസ് സിഐ പി.എസ്. ഷിജു ചോദ്യംചെയ്യലിനു ശേഷം ബംഗാളിലേക്കു തിരിക്കുമെന്നാണു സൂചന. പിടികൂടാനുള്ള പ്രതികൾ ബംഗ്ലാദേശിലേക്കു കടന്നതായും ചിലർ ബംഗാളിൽ തന്നെയുണ്ടെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം. പിടിയിലായവരുടെ റിമാൻഡ് റിപ്പോർട്ട് പ്രകാരം ആകെ 14 പ്രതികളാണു കേസിലുള്ളത്.


നൂർഖാൻ (നസീർ ഖാൻ) ആണു മോഷണം ആസൂത്രണം ചെയ്തതെങ്കിലും കവർച്ച നടത്തിയത് അക്രത്തിന്‍റെ നേതൃത്വത്തിലാണ്. ഇയാളെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.
മോഷണം നടത്തിയ 11 പേരെയും ആസൂത്രണം ചെയ്യുകയും ഗൂഢാലോചന നടത്തുകയും ചെയ്ത മൂന്നു പേരെയും ചേർത്താണു 14 പ്രതികളുള്ള റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

അറസ്റ്റിലായ റോണി, അർഷാദ്, ഷെഹ്ഷാദ്, എന്നിവരിൽനിന്ന് അഞ്ച് ജോടി കമ്മലും വലിയ ചെയിനും മാത്രമാണു കണ്ടെടുത്തിട്ടുള്ളത്. 52 പവൻ സ്വർണം, രണ്ടു മൊബൈൽ ഫോണ്‍ , ഒരു ലാപ്ടോപ്പ് എന്നിവയും 20,000 രൂപയും ഉൾപ്പെടെ 11 ലക്ഷം രൂപയുടെ സാധനങ്ങളാണ് ആകെ പ്രതികൾ കവർന്നിട്ടുള്ളത്. ഇതു മറ്റു പ്രതികളുടെ പക്കലുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.