‘അവർ മർദിച്ചു, വാഹനം കത്തിച്ചു... പോലീസ് നോക്കിനിന്നു!’
‘അവർ മർദിച്ചു, വാഹനം കത്തിച്ചു... പോലീസ് നോക്കിനിന്നു!’
Friday, December 15, 2017 2:53 PM IST
കൊച്ചി: ‘പോലീസിന്‍റെ കണ്‍മുന്പിലായിരുന്നു അവരുടെ മർദനം. ഗ്രാമത്തിൽനിന്നു പോലീസ് വാഹനത്തിലേക്കു കയറ്റുന്പോഴാണു ഛത്തീസ്ഗഢ് സ്വദേശിയായ സെമിനാരി വിദ്യാർഥി ബ്രദർ എക്കാ ഇറോസിയാനെ അവർ ചവിട്ടിയത്. ഞങ്ങൾ പോലീസ് സ്റ്റേഷനകത്തിരിക്കുന്പോൾ പുറത്തു നിർത്തിയിട്ടിരുന്ന ഞങ്ങളുടെ കാർ അവർ പെട്രോളൊഴിച്ചു കത്തിച്ചു. രാത്രി മുഴുവൻ വെള്ളംപോലും തരാതെ ഞങ്ങളെ സ്റ്റേഷനുള്ളിൽ നിലത്തിരുത്തി.’
സത്ന സെന്‍റ് എഫ്രേംസ് തിയോളജിക്കൽ കോളജിലെ പ്രഫസർ ഫാ. ജോർജ് മംഗലപ്പിള്ളിയുടേതാണ് ഈ വാക്കുകൾ. സത്നയിൽ ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിന്‍റെയും പോലീസ് സ്റ്റേഷനിലെ ദുരനുഭവങ്ങളുടെയും ഭീതിദമായ നിമിഷങ്ങൾ അടയാളപ്പെടുത്തുന്ന വാക്കുകൾ. സത്ന സെന്‍റ് എഫ്രേംസ് സെമിനാരിയിലെ വൈദികരും വിദ്യാർഥികളും വർഷങ്ങളായി സന്നദ്ധസേവനം നടത്തിവരുന്ന ബുംകാർ ഗ്രാമത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നതെന്ന് അദ്ദേഹം ‘ദീപിക’യോടു പറഞ്ഞു.

അലങ്കോലമായ ആഘോഷരാവ്

സത്നയിൽനിന്നു പന്ത്രണ്ടു കിലോമീറ്റർ മാറിയാണു ബുംകാർ. ഇവിടത്തെ സ്കൂൾ അങ്കണത്തിൽ വ്യാഴാഴ്ച വൈകുന്നേരം പ്രദേശവാസികൾക്കായി ഒരുക്കിയ കാരളിന്‍റെയും ക്രിസ്മസ് ആഘോഷത്തിന്‍റെയും സമാപനത്തിൽ പത്തു ബജ്‌രംഗ്ദൾ പ്രവർത്തകരെത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. സെമിനാരി വൈസ് റെക്ടർ ഫാ. അലക്സ് പണ്ടാരക്കാപ്പിൽ, വില്ലേജ് കോ -ഓർഡിനേറ്റർ ഫാ. ജോർജ് മംഗലപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ 32 ദൈവശാസ്ത്ര വിദ്യാർഥികൾ ചേർന്നാണു ക്രിസ്മസ് കാരളും ആഘോഷപരിപാടികളും ഒരുക്കിയത്. സർപഞ്ചിന്‍റെയും ഗ്രാമവാസികളുടെയും അനുമതിയോടെയാണു പരിപാടി. വാർഡ് മെംബറെ നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

പ്രദേശവാസികളുടെ ആവശ്യപ്രകാരം സമീപത്തെ അന്പലത്തിൽ നടക്കുന്ന ഹനുമാൻപൂജ പൂർത്തിയായശേഷമാണ് ആഘോഷങ്ങൾ ആരംഭിച്ചത്. പരിപാടിയിലെ പ്രാർഥനാഗാനം, സ്വാഗതം, നൃത്തങ്ങൾ എന്നിവ ഗ്രാമവാസികളാണു നടത്തിയത്. സെമിനാരി വിദ്യാർഥികൾ ക്രിസ്തുവിന്‍റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന നാടകവും ഏതാനും ഹിന്ദിഗാനങ്ങളും അവതരിപ്പിച്ചു. പരിപാടിയുടെ അവസാനത്തിൽ ഗ്രാമവാസികൾക്കു നന്ദി പറയുന്ന സമയത്താണു ബജ്‌രംഗ്ദൾ പ്രവർത്തകരെത്തിയത്.


വൈദികർ മതപരിവർത്തനം നടത്തുന്നുവെന്ന പരാതിയുമായി പോലീസിനെ കൂട്ടിയാണ് അവരെത്തിയത്. വൈദികരെയും വിദ്യാർഥികളെയും ആദ്യം പോലീസ് വേദിയിലേക്കു കയറ്റിനിർത്തി. തുടർന്ന് ഓരോരുത്തരെയായി വാഹനങ്ങളിലേക്കു കയറ്റി പോലീസ് സ്റ്റേഷനിലേക്ക്.

സ്റ്റേഷൻ വളഞ്ഞ് ബജ്‌രംഗ്ദൾ സംഘം

അഞ്ചു ബൈക്കുകളിലായി പത്തു ബജ്‌രംഗ്ദൾ പ്രവർത്തകർ പോലീസ് വാഹനത്തെ അനുഗമിച്ചു. സ്റ്റേഷനിലെത്തിയപ്പോഴേക്കും നൂറോളം ബജ്‌രംഗ്ദൾ പ്രവർത്തകർ അവിടെ തന്പടിച്ചിരുന്നു. ഈ സമയം സ്റ്റേഷനിലുണ്ടായിരുന്നതു മൂന്നു പോലീസുകാർ മാത്രം. ഭീതികരമായ സ്ഥിതി.

സംഭവമറിഞ്ഞ് ബിഷപ്സ് ഹൗസിൽനിന്നു ക്ലരീഷ്യൻ സന്യാസസമൂഹാംഗം ഫാ. ജോർജ് പേട്ടയിലും മറ്റു വൈദികരുമെത്തിയ കാറാണ് തടിച്ചുകൂടിയ ബജ്‌രംഗ്ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്പിൽ പെട്രോളൊഴിച്ചു കത്തിച്ചത്. ഫാ. മാർട്ടിൻ പൈനാടത്തിനെ സ്റ്റേഷനിൽവച്ചു പ്രവർത്തകർ മർദിച്ചു. അപ്പോഴെല്ലാം പോലീസ് നോക്കിനിന്നതല്ലാതെ ഇടപെട്ടില്ല. സംഭവമറിഞ്ഞെത്തിയ സെമിനാരി റെക്ടർ ഫാ. ജോസഫ് ഒറ്റപ്പുരയ്ക്കൽ ഉൾപ്പെടെയുള്ള വൈദികരെയും സെമിനാരി വിദ്യാർഥികളെയും ഇന്നലെ പുലർച്ചെ മൂന്നു വരെ പോലീസ് തടഞ്ഞുവച്ചു. രാവിലെ പോലീസ് സൂപ്രണ്ടിനു മുന്പിൽ ഹാജരാകണമെന്നു നിർദേശം നൽകിയാണു ഒടുവിൽ വിട്ടയച്ചത്.

വൈദികരെ ആക്രമിച്ച സംഭവം അന്താരാഷ്‌ട്ര തലത്തിലും ചർച്ചയായി. കസ്റ്റഡിയിലായവരെ സന്ദർശിക്കാൻ സ്റ്റേഷനിലെത്തിയ വൈദികരെയും അറസ്റ്റ് ചെയ്തത് കടുത്ത അനീതിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിബിസി ഉൾപ്പെടെയുള്ള ലോകമാധ്യമങ്ങൾ ഇതു സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കു ക്ഷതമേൽപ്പിക്കുന്ന സംഭവങ്ങളാണ് സത്നയിൽ അരങ്ങേറിയതെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.