ഉമ്മൻ ചാണ്ടിയുടെ പേരു വിളിച്ചപ്പോൾ ആവേശത്തിര
ഉമ്മൻ ചാണ്ടിയുടെ  പേരു വിളിച്ചപ്പോൾ ആവേശത്തിര
Thursday, December 14, 2017 3:27 PM IST
തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയത്തിനെതിരേ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് പടയൊരുക്കത്തിന്‍റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതപ്രസംഗം നടത്തിയ യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരു വിട്ടുപോയിരുന്നു.

പിന്നീട് ഉമ്മൻ ചാണ്ടിയുടെ പേരു പറഞ്ഞതോടെ സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ യുഡിഎഫ് പ്രവർത്തകരുടെ ആവേശം അണപൊട്ടിയിരുന്നു. എന്നാൽ, പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ രണ്ടു വരിമാത്രം പറഞ്ഞ് ഉമ്മൻ ചാണ്ടി പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. വർഗീയതയ്ക്കെതിരേയുള്ള കേരള ജനതയുടെ മുന്നറിയിപ്പാണ് യുഡിഎഫിന്‍റെ പടയൊരുക്കത്തിന്‍റെ വിജയം ചൂണ്ടിക്കാട്ടുന്നതെന്നു അധ്യക്ഷ പ്രസംഗത്തിൽ കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു. മതേതര ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുൽഗാന്ധിയെന്നു മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഡൽഹിയിൽ മതേതരത്വത്തിന്‍റെ പുനഃസ്ഥാപനത്തിലൂടെ അല്ലാതെ ഇപ്പോൾ തുടങ്ങിയ പടയൊരുക്കം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രധാനമന്ത്രിക്കസേര രാഹുൽഗാന്ധിയുടെ സ്വപ്നമല്ലെന്നും എന്നാൽ, നരേന്ദ്രമോദി എക്കാലവും പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. രാഹുൽ ഗാന്ധി പ്രസിഡന്‍റാകുന്നതോടെ കോണ്‍ഗ്രസിന്‍റെ പുതുയുഗമാണു പിറക്കുന്നതെന്നു കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എംപി പറഞ്ഞു.

ജനതാദൾ- യു സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, കേരള കോണ്‍ഗ്രസ്- ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ, സിഎംപി നേതാവ് സി.പി. ജോണ്‍, ഫോർവേഡ് ബ്ലോക്ക ദേശീയ സെക്രട്ടറി ജി. ദേവരാജൻ, മുസ്ലീം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, ഡോ. എം.കെ. മുനീർ, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ശശിതരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, പി.സി. ചാക്കോ, വി.ഡി. സതീശൻ എംഎൽഎ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.