ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
Thursday, December 14, 2017 3:02 PM IST
കോതമംഗലം: വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവനന്തപുരം കഴക്കൂട്ടം മേരിക്കോട്ടയിൽ ജോണ്‍സണ്‍ ഗോമസ് (49) ആണ് അറസ്റ്റിലായത്. കോതമംഗലം റവന്യു ടവറിൽ ഗ്ലോബൽ കണ്‍സൾട്ടൻസി സ്ഥാപന ഉടമയാണ് ജോണ്‍സണ്‍ ഗോമസ്.

കാനഡ, ദക്ഷിണാഫ്രിക്ക, ഇസ്രയേൽ എന്നിവിടങ്ങളിലേക്ക് തൊഴിൽ വീസ വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. കോതമംഗലം സ്വദേശി വെള്ളാംകണ്ടത്തിൽ ബേസിലിനെ കാനഡയിൽ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് 50,000 രൂപ വാങ്ങി ഒരു വർഷം കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ ഗ്ലോബൽ ടൂർസ് ഗൈഡൻസ് എന്ന സ്ഥാപനത്തിനെതിരേ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോതമംഗലം എസ്ഐമാരായ ബേസിൽ തോമസ്, കൃഷ്ണലാൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ്.


കോതമംഗലത്ത് പത്തോളം പേർ സമാനരീതിയിൽ വഞ്ചിക്കപ്പെട്ടതായാണ് പോലീസിനു ലഭിച്ച വിവരം. ഇവരിൽനിന്നു 30 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. തിരുവനന്തപുരത്തും പ്രതി ഇതേരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കോതമംഗലം റവന്യുടവറിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം രണ്ടു മാസത്തിലേറെയായി പൂട്ടിക്കിടക്കുകയാണ്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തന്ത്രപൂർവമാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.